കോവിഡ്-19 ബാധിച്ച് രാജ്യത്ത് ഇതുവരെ 86 പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച മാത്രം ഇന്ത്യയിൽ 601 കേവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 12 പേർ മരിക്കുകയും ചെയ്തു.
ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3086. കഴിഞ്ഞ ശനിയാഴ്ച ഇത് 900 മാത്രമായിരുന്നു. ഇതിൽ 1043 കോവിഡ് കേസുകളും ഡൽഹി നിസാമുദീൻ മർക്കസിൽ നടന്ന തബ്ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടാണ്. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാക്കും.
രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ ഒരു ശതമാനം രോഗികൾ മാത്രമേ ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നവരുള്ളൂ. തബ്ലീഗ് ജമാഅത്ത് പരിപാടിയിൽ പങ്കെടുത്തവരും ഇവരുമായി സന്പർക്കം പുലർത്തിയവരുമായി വിവിധ സംസ്ഥാനങ്ങളിൽ 22,000 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 17 സംസ്ഥാനങ്ങളിലായി തബ്ലീഗിന്റെ പരിപാടിയുമായി ബന്ധപ്പെട്ട 1023 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.
കോവിഡ് രാജ്യത്ത് മൂവായിരം കടന്നു
04:38 PM Apr 05, 2020 | Deepika.com