കോവിഡ് 19-ൽ വലഞ്ഞു ഡോണാൾഡ് ട്രംപിന്റെ ബിസിനസ്. ബാങ്കുകളോടു കടം തിരിച്ചടവ് നീട്ടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദ ട്രംപ് ഓർഗനൈസേഷൻ. കന്പനി നടത്തുന്ന ലക്ഷ്വറി ഗോൾഡ് കോഴ്സിന്റെ പാട്ടത്തുക അടയ്ക്കാൻ സാവകാശം തേടി മുനിസിപ്പാലിറ്റിയെയും കന്പനി സമീപിച്ചു. ട്രംപിന്റെ പല റിയൽ എസ്റ്റേറ്റ് കന്പനികളുടെ മാതൃകന്പനിയാണ് ദ ട്രംപ് ഓർഗനൈസേഷൻ. മക്കളായ എറിക്കും ഡോണാൾഡ് ജൂണിയറും ആണ് ഇപ്പോൾ കന്പനിയെ നയിക്കുന്നത്. ട്രംപ് യുഎസ് പ്രസിഡന്റ് ആയപ്പോഴാണ് ഇവരെ ചുമതല ഏല്പിച്ചത്.
കന്പനിയുടെ വായ്പ തിരിച്ചടവിനു സാവകാശം തേടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് ഡോയിച്ച് ബാങ്കിനെ സമീപിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബാങ്കിന്റെ പ്രതികരണം അറിവായിട്ടില്ല. കോവിഡിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ റിയൽ എസ്റ്റേറ്റ് കന്പനികൾക്കെല്ലാം വലിയ വരുമാനനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഡോയിച്ച് ബാങ്കിന് അനേക കോടി ഡോളർ ട്രംപ് ഓർഗനൈസേഷൻ നൽകാന്നുണ്ട്.
പാംബീച്ച് കൗണ്ടിയിൽ കന്പനി നടത്തുന്ന ഗോൾഫ് കോഴ്സിന്റെ പാട്ടം അടയ്ക്കാൻ സാവകാശം തേടി കൗണ്ടി അധികാരികളെയും കന്പനി സമീപിപ്പിട്ടുണ്ട്. 120 ഹെക്ടർ സ്ഥലമാണ് ഗോൾഫ് കോഴ്സിനും ക്ലബ് ഹൗസിനുമായി പാട്ടത്തിനെടുത്തിട്ടുള്ളത്.
ട്രംപിന്റെ മുത്തശി എലിസബത്തും പിതാവ് ഫ്രെഡും ചേർന്ന് 1923ൽ തുടങ്ങിയ ഇ ട്രംപ് ആൻഡ് സൺ കന്പനിയാണ് ഇപ്പോൾ ദ ട്രംപ് ഓർഗനൈസേഷൻ ആയി അറിയപ്പെടുന്നത്. ഇതിനു കീഴിൽ 500ലേറെ ഉപകന്പനികൾ ഉണ്ട്. 2017ൽ 66 കോടി ഡോളർ ആദായം കന്പനിക്കുണ്ടായിരുന്നു.
കോവിഡ്: ട്രംപിന്റെ കന്പനിയും ഞെരുക്കത്തിൽ
05:10 PM Apr 04, 2020 | Deepika.com