ജീവൻരക്ഷാമരുന്നുകൾ ആവശ്യമായവർക്ക് ആശുപത്രിയിൽ നിന്നോ ഡോക്ടർമാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശേഖരിച്ച് യഥാസ്ഥാനത്തു എത്തിച്ചുനൽകുന്ന സംവിധാനം നിലവിൽ വന്നു. ബന്ധുക്കളാണ് മരുന്നുകൾ എത്തിച്ചുനല്കുന്നതെങ്കിൽ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്ന് എന്നിവയടങ്ങിയ സത്യവാങ്മൂലം കൂടി നൽകേണ്ടതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കേരളത്തിലെവിടെയും ജീവൻരക്ഷാമരുന്ന് എത്തിച്ചു നൽകാനുള്ള സംവിധാനം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് 112 എന്ന നന്പറിൽ വിളിച്ചു സഹായം ആവശ്യപ്പെടുകയോ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മരുന്ന് എത്തിച്ചു നൽകുകയോ ചെയ്യാം.
ജില്ലയ്ക്കകത്തു മരുന്ന് ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ജനമൈത്രി പോലീസിന്റെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിമാർ നിർവഹിക്കും. ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ, ആശുപത്രികൾ, രോഗികളുടെ ബന്ധുക്കൾ എന്നിവർക്ക് ഈ സേവനം വിനിയോഗിക്കാം.
മരുന്നുകൾ എത്തിച്ചുനൽകാൻ ഇനി പോലീസ് സഹായം
02:50 PM Apr 03, 2020 | Deepika.com