രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു കോവിഡ് രോഗബാധയെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്േറാണിയോ ഗുട്ടെറസ്. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയിലാക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു തരത്തിൽ നോവൽ കൊറോണ വൈറസ് ലോകത്ത് എല്ലാവരെയും രോഗഭീതിയിലാക്കി. ഇത് സൃഷ്ടിക്കാൻ സാധ്യതയുള്ള സാന്പത്തിക മാന്ദ്യമാണ് മറുവശത്തുള്ള ഭീഷണി. അടുത്ത കാലത്തൊന്നും ഇതിനു സമാനമായ ഭീഷണി ലോകം നേരിട്ടിട്ടില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി.
മാർച്ച് പതിനൊന്നിന് കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യത്തെ മാത്രമല്ല, എല്ലാ മേഖലകളെയും കോവിഡ് പ്രതികൂലമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം ഗബ്രിയെസുസ് അന്നുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു
കോവിഡ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള വലിയ പ്രതിസന്ധി: യുഎൻ
07:35 PM Apr 02, 2020 | Deepika.com