കോവിഡ് പ്രതിരോധ മരുന്നിന്‍റെ പരീക്ഷണം ആരംഭിച്ചു; ലോകം ആകാംക്ഷയിൽ

07:29 PM Apr 02, 2020 | Deepika.com
കോവിഡ് വൈറസ് ബാധ ലോകത്തിനു ഭീഷണിയായി മുന്നേറുന്പോൾ ശാസ്ത്ര ലോകം പ്രതിരോധമരുന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. രാജ്യ-ഭാഷാ ഭേദമന്യേ ശാസ്ത്രജ്ഞർ ഇതിനായ് ഒരുമിച്ചു കൈകോർക്കുയാണിപ്പോൾ.

കോവിഡ് വൈറസ് ബാധക്കെതിരായ പ്രതിരോധ മരുന്നിന്‍റെ പരീക്ഷണം ഓസ്ട്രേലിയൻ നാഷണൽ ഏജൻസി ആരംഭിച്ചുവെന്നതാണ് ഈ രംഗത്തെ ഇപ്പോഴത്തെ സുപ്രധാന നീക്കം.

പ്രാഥമിക ഘട്ട പരീക്ഷണമാണ് ആരംഭിച്ചിരിക്കുന്നതെന്ന് കോമണ്‍വെൽത്ത് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ(സിഎസ്ഐആർഒ) അറിയച്ചതായി വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. മൂന്നാഴ്ച നീളുന്നതായിരിക്കും പ്രാഥമിക പരീക്ഷണം. മെൽബണിൽനിന്നും 75 കിലോമീറ്റർ ജീലോംഗിലെ ഓസ്ട്രേലിയൻ ആനിമൽ ഹെൽത്ത് ലബോറട്ടറിയിലാണ് പരീക്ഷണം നടത്തുന്നത്. പ്രതിരോധ മരുന്ന് ഫലപ്രദമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ ജനുവരിയിലാണ് സിഎസ്ഐആർഒ കോവിഡ് പ്രതിരോധ മരുന്നിനുള്ള പരീക്ഷണം ആരംഭിച്ചത്. പ്രതിരോധ മരുന്ന് വികസിപ്പിക്കുന്ന ആഗോള കൂട്ടായ്മയായ കൊയിലേഷൻ ഓഫ് എപിഡെമിക് പ്രിപ്പേർഡ്നെസ് ഇന്നവേഷൻസുമായി സഹകരിച്ചാണ് ഇവരുടെ പ്രവർത്തനം.

പ്രതിരോധ മരുന്നിന്‍റെ പരീക്ഷണം ഏറെ നിർണായകമായിരിക്കും. മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തിയാൽ 12 മുതൽ 18 മാസത്തിനുള്ളിൽ വിതരണം ചെയ്യാൻ സാധിക്കും.