തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അഞ്ചു ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങൾക്കായി വ്യാപക തെരച്ചിൽ.
മാർച്ച് 13നും 19നും ഇടയിൽ ഡൽഹിയിൽ നിന്നു പുറപ്പെട്ട് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ വഴിയുള്ള തുരന്തോ എക്സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, തമിഴ്നാട് എക്സ്പ്രസ്, ന്യൂഡൽഹി-രാജധാനി റാഞ്ചി എക്സ്പ്രസ്, ആന്ധ്രപ്രദേശ് സന്പർക്ക് ക്രാന്തി എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരെയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. കണ്ടെത്തിയവരിൽ പലർക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സന്പർക്ക് ക്രാന്തി എക്സ്പ്രസിൽ ആന്ധ്രാപ്രദേശിലെ കരീംനഗറിൽ എത്തിയ പത്ത് ഇന്തോനേഷ്യക്കാർക്കും വൈറസ് സ്ഥിരീകരിച്ചു. ഡൽഹി-റാഞ്ചി രാജധാനി എക്സ്പ്രസിന്റെ ബി-1 കോച്ചിൽ യാത്ര ചെയ്ത മലേഷ്യൻ വനിതയ്ക്കും വൈറസ് സ്ഥിരീകരിച്ചു. ഈ കോച്ചിൽ യാത്ര ചെയ്ത മറ്റ് 60 യാത്രക്കാരെയും കണ്ടെത്താനുള്ള ശ്രമം തുടരുന്നു. തമിഴ്നാട്, ഗ്രാന്റ് ട്രങ്ക് എക്സ്പ്രസുകളിൽ യാത്ര ചെയ്തവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തബ്ലീഗുകാർ മടങ്ങിയ അഞ്ചു ട്രെയിനുകളിലെ യാത്രക്കാർക്കായി വ്യാപക തെരച്ചിൽ
12:11 PM Apr 02, 2020 | Deepika.com