CFR(Case Fataltiy Rate) എന്നാൽ 100 ആളുകളിൽ അണുബാധ ഉണ്ടായി മരിക്കുന്നവരുടെ എണ്ണം ആണ്. കോവിഡ് CFR ഏകദേശം അഞ്ച് ശതമാനം വരും.
2. പ്രായമായവരുടെ മരണനിരക്ക് എത്രയാണ്?
15 ശതമാനത്തോളം ഉണ്ട്. എന്നാൽ ചൈനയിലെ കണക്കനുസരിച്ച് 2.3 %ആണ്.
3. മരണനിരക്കിൽ ലിംഗവ്യത്യാസം ഉണ്ടോ?
ഉണ്ട്. ഇറ്റലിയിലെ കണക്കനുസരിച്ച് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് 2.4 മടങ്ങ് മരിക്കാനുള്ള സാധ്യത കൂടുതൽ. ചൈനയിൽ സമാനമായ രീതിയാണ് കാണിക്കുന്നത്.
4.എത്ര കോവിഡ്-19 കേസുകൾക്കാണ് ആശുപത്രിയിൽ പ്രവേശനം ആവശ്യം?
30% കേസുകൾക്കും ഹോസ്പിറ്റൽ കെയർ ആവശ്യമാണ്. ഇതിൽ നാല് ശതമാനം കേസ് മാത്രമാണ് ICUൽ പ്രവേശിപ്പിക്കാൻ മാത്രം ഗുരുതരമാവാറുള്ളൂ.
5.എന്താണ് ഇൻകുബേഷൻ കാലയളവ്?
വൈറസ് ഒരാളുടെ ശരീരത്തിൽ എത്തിയാൽ എത്ര ദിവസങ്ങൾ കൊണ്ടാണോ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്, ആ കാലയളവാണ് ഇൻകുബേഷൻ. സാധാരണ അഞ്ചു ദിവസം മുതൽ ആറു ദിവസം വരെയാണു ചിലപ്പോൾ ഇത് ഒന്നു മുതൽ പതിനാലു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്.
6. എപ്പോഴാണു രോഗം മൂർച്ഛിക്കുന്നത്?
ലക്ഷണങ്ങൾ കണ്ടു തുടങ്ങി ഒരാഴ്ച കഴിയുന്പോൾ രോഗം മൂർധന്യാവസ്ഥയിൽ എത്തുന്നു.
7. ഒരു വ്യക്തി എത്ര ദിവസംവരെയാണ് വൈറസിനെ വഹിക്കുന്നത് (carrier time period)?
ഇപ്പോഴും പഠനം നടന്നുവരികയാണ്. എന്നാൽ, ഒരു വ്യക്തിക്ക് വൈറസിനെ 37 ദിവസം വരെ അല്ലെങ്കിൽ ഒരു മാസത്തിലധികം വഹിക്കാൻ കഴിയും എന്നാണ് രേഖപ്പെടുത്തുന്നത്.
8. എന്താണ് R-0(R-naught)?
ഒരു വ്യക്തിക്ക് വൈറസ് പകർന്നു കൊടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണമാണ് R-0. കൊറോണ വൈറസിന്റെ R-0 ഏതാണ്ട് 3.2 ആണ്. അതീവ ശ്രദ്ധ ഇല്ലെങ്കിൽ ഒരു രോഗി മറ്റു മൂന്ന് പേർക്കും അവർ ഒൻപതുപേർക്കും പിന്നെ 27, 81 എന്നിങ്ങനെ വളരെ വേഗം രോഗം പകർത്തികൊണ്ടിരിക്കും.
9. പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാതെ കൈമാറ്റം നടക്കുമോ?
നടക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തെയും ആളുകളിലൂടെ വൈറസ് സ്വതന്ത്രമായി പടർന്നു എന്നാണ് നിഗമനം. 42% കൈമാറ്റം നടക്കുന്നത് രോഗലക്ഷണങ്ങൾ ഇല്ലാതെയാണ്. ചൈനയിലെ കണക്കനുസരിച്ച് 62% രോഗലക്ഷണങ്ങൾ ഇല്ലാതെയാണ് കൈമാറ്റം നടന്നിരിക്കുന്നത്. അതേപോലെ തന്നെയാണ് ഡയമണ്ട് പ്രിൻസസ് കപ്പലിൽ(ചൈനയിൽ നിന്നു ജപ്പാനിലേക്കു പോയ കപ്പൽ ) 48 ശതമാനം പേരും രോഗം പടർത്തിയത്.
നമ്മുടെ ഗവണ്മെന്റ് ഇത്രമാത്രം നന്നായി നോക്കുന്നുണ്ടെങ്കിൽ, അത് രോഗവ്യാപനം തടയുന്നതിനു കരുതിയാണ്. പ്രായമുള്ളവർ, മറ്റു പരാധീനതകൾ ഉള്ളവർ ഒക്കെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും മറ്റ് ആളുകളിൽനിന്ന് രണ്ട് മീറ്റർ അകലം പാലിക്കേണ്ടതാണ്.
10. വൈറസിന്റെ ആക്രമണരീതി എങ്ങനെയാണ്? എത്രവരെ ഇതു ബാധിക്കും?
ഒരു വൈറസ് വ്യാപനത്തത്തുടർന്ന് സമൂഹത്തിലെ രോഗബാധിതരായ ആളുകളുടെ എണ്ണമാണ് ആക്രമണ നിരക്ക്. ഒരു പട്ടണത്തിലേക്ക് ഒരു ഗ്രാമത്തിലേക്ക് വൈറസ് വന്നാൽ കൃത്യമായി നിർണയിക്കാൻ ബുദ്ധിമുട്ടാണ്. ഒരുപക്ഷേ അസാധ്യമാണ്. കാരണം വൈറസ് ഇടപഴകിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
എത്രപേർ ഇടപഴകി എന്ന് ചിലപ്പോഴേ കണ്ടെത്താനാകൂ. മുൻപ് പറഞ്ഞ കപ്പലിലെ 19 ശതമാനം ആളുകൾക്ക് മാത്രമാണ് അസുഖലക്ഷണം കാണിച്ചത്. പക്ഷേ 40%ആളുകൾകൂടി ലക്ഷണങ്ങൾ ഇല്ലാതെ വൈറസ് ബാധിച്ചിരുന്നു. ഒരു സമൂഹത്തിലെ വ്യാപനത്തെ ഇതുമായി താരതമ്യം ചെയ്താൽ, ഏകദേശം ഈ കണക്കുകൾ തന്നെ നമുക്ക് പരിശോധിക്കാവുന്നതാണ്. ലോക്ക്ഡൗണ് ആക്കിയ സമൂഹത്തിൽ പുതിയ വൈറസിന്റെ പ്രവർത്തനം വിലയിരുത്തുവാൻ ഈ പഠനം വഴി നമ്മുക്ക് സാധിച്ചു.
11. ഏതൊക്കെയാണ് ദുർബല വിഭാഗത്തിൽപ്പെടുന്നവർ?
70 വയസിനു മുകളിലുള്ള പുരുഷന്മാർ, രക്തസമ്മർദ രോഗികൾ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ. പക്ഷേ മരണനിരക്ക് കൂടാനുള്ള കാരണം വ്യക്തമല്ല. രോഗപ്രതിരോധ ശേഷിയുടെ അപര്യാപ്തത ഇവരെ രോഗികൾ ആക്കാം. ഇവർ കർശനമായി മുൻകരുതലെടുക്കാൻ നിർദേശിക്കാവുന്നതാണ്.
12. രോഗപ്രതിരോധശേഷി എത്രത്തോളം നിലനിൽക്കും?
ഇതുവരെ തിട്ടപ്പെടുത്തിട്ടില്ല. കാരണം SARS, MERS( മറ്റ് രണ്ട് കൊറോണ വൈറസുകൾ) എന്നിവയിൽ പ്രതിരോധശേഷി ഏകദേശം മൂന്ന് വർഷം വരെയാണ്.
13. ഉൗഷ്മള കാലാവസ്ഥയോ ഈർപ്പമോ വൈറസിനെ കൊല്ലുമോ? ഇന്ത്യ സംരക്ഷിതമാണോ?
ഇല്ല. ഇന്ത്യയുടെ താപനിലയോ ഈർപ്പമോ വ്യാപനം കുറയ്ക്കുമെന്നതിനു യാതൊരു തെളിവുമില്ല. താരതമ്യപ്പെടാവുന്ന താപനിലയും ഈർപ്പവും ഉള്ള സിംഗപ്പൂരിലും ചൈനയിലും വൈറസിനു വ്യാപനം ഉയർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
14. ഉപരിതലത്തിൽ വൈറസ് എത്രത്തോളം ജീവിക്കും?
ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പറയുന്നത്. കടലാസിൽ 24 മണിക്കൂറും ചെന്പിൽ നാല് മണിക്കൂറും ഉരുക്കിൽ രണ്ട് ദിവസം വരെയും പ്ലാസ്റ്റിക്കിൽ മൂന്നു ദിവസം വരെയും വായുവിൽ തുള്ളി രൂപത്തിലും കഫത്തിലും മറ്റ് ശരീര ദ്രവങ്ങളുടെയും സാന്നിധ്യത്തിൽ വൈറസ് കൂടുതൽ കാലം നിലനിൽക്കും എന്നാണ്.
15. കീബോർഡുകളിലും വാതിൽ പിടികളിലും വൈറസ് യഥാർഥത്തിൽ കണ്ടെത്തിട്ടുണ്ടോ?
ഉണ്ട്. കീബോർഡിലും വാതിൽ പിടികളിലും വൈറസ് കണ്ടെത്തിയെങ്കിലും വായു സാന്നിധ്യം കുറവാണ്. അതിനാൽത്തന്നെ മാസ്ക്കിനേക്കാൾ കൈയുറകൾ കൂടുതൽ സുരക്ഷിതത്വം നൽകുന്നു. കൈകൾ മുഖത്ത് സ്പർശിക്കാതെ ഇരിക്കാനും ഗ്ലൗസ് നമ്മെ ഓർമപ്പെടുത്തും. രോഗ ലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്ക് ധരിക്കണം.
16. കൊറോണ വായുവിലൂടെ ഉള്ള രോഗമാണോ? അതോ തുള്ളി രോഗമാണോ?
കോവിഡ്-19 വായുവിലൂടെ ഇപ്പോൾ പകരുന്നതായി കണക്കാക്കുന്നില്ല. എന്നാലും വായുവിൽ തൂങ്ങിക്കിടക്കുന്നതും ഒടുവിൽ നിലത്തുതന്നെ വരുന്നതുമായ തുള്ളികൾ ആറടി ദൂരത്തിൽനുള്ളിൽ നശിച്ചു പോകുന്നു. അതിനാൽ കുറഞ്ഞത് ആറടി ദൂരം നിലനിർത്താൻ ശുപാർശ ചെയ്യുന്നത്.
17. ആന്റി വൈറൽ മരുന്നുകളുടെ നിലവിലെ അവസ്ഥ എന്താണ്?
മലേറിയയ്ക്ക് ഉപയോഗിക്കുന്ന HCQ, ചില HIV മരുന്നുകൾ, തുടങ്ങിയവ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത് ഫലം കണ്ടുവെന്ന് പ്രത്യാശ നൽകുന്ന വാർത്തയാണ്.
18. ആരോഗ്യപ്രവർത്തകർ അപകടത്തിലാണോ?
അതെ. ചൈനയിലെ ഏകദേശം പത്ത് ശതമാനം കേസുകളും ഇറ്റലിയിൽ ഒന്പത് ശതമാനം കേസുകളും ആരോഗ്യപ്രവർത്തകരാണ്. കാരണം രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ആളുകളാണ്. ആരോഗ്യപരിപാലന തൊഴിലാളികളെ പരമാവധി മുൻകരുതലുകളും കോവിഡ്-19 പ്രോട്ടോകോളുകളുടെ പരിശീലനവും ഉപയോഗിച്ച് സംരക്ഷിക്കേണ്ടതുണ്ട്.
ലോകമെന്പാടും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആരോഗ്യ സംരക്ഷണ തൊഴിലാളികൾ സംരക്ഷിക്കാൻ അഡ്മിനിസ്ട്രേറ്റീവ്, എൻജിനിയറിംഗ്, നിയന്ത്രണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.
19. മറ്റു രാജ്യങ്ങളിൽനിന്ന് ഇന്ത്യക്ക് എന്തു പഠിക്കാൻ കഴിയും?
ജനസംഖ്യ കുറവുള്ള യുഎസ്എ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ തുടക്കത്തിൽതന്നെ കോവിഡ്-19 ആക്രമണം നിസാരവത്കരിച്ചു. ഇത് തെറ്റായ സുരക്ഷിതത്വബോധവും സാമൂഹിക അകലം, കപ്പൽ വിലക്ക്, കോണ്ടാക്ടുകളുടെയും ട്രാക്കിംഗ് എന്നിവ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തി. ഇത് കോവിഡ്-19 വ്യാപികുവാൻ ഇടയാക്കുകയും ചെയ്തു.
എന്നാൽ, ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ് ആക്കുകയും കേസുകളുടെയും അവയുടെ കോണ്ടാക്ട് ട്രാക്കിംഗ്, വിമാനയാത്രാ നിയന്ത്രണങ്ങൾ, നടപ്പാക്കുക വഴി ഇന്ത്യ തികച്ചും ഉറച്ച നടപടികളാണു സ്വീകരിച്ചത്. സിംഗപ്പൂർ സാമൂഹിക അകലവും മറ്റു നടപടികളും ഉടനടി നടപ്പാക്കി പകർച്ചവ്യാധി വ്യാപ്തി കുറച്ചു. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിൽ കുത്തനെ മുകളിലേക്കു ഉയർന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ആളുകൾക്ക് അസുഖം വന്നാൽ ഏറ്റവും അത്യാധുനിക ഐസിയു, ആശുപത്രി പോലും കൂടുതൽ സഹായം നൽകാൻ കഴിയില്ല.
20. പകർച്ചവ്യാധി എത്രത്തോളം നിലനിൽക്കും? ഇത് ആവർത്തിക്കുമോ?
അറിയില്ല എന്നതാണ് സത്യം. 1918 ൽ സ്പാനിഷ് ഇൻഫ്ലുവൻസ ലോക ജനസംഖ്യയുടെ മൂന്നു ശതമാനം കവർന്നെടുത്തു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വളരെ ഉയർന്നതായിരുന്നു. നിരവധി മാസങ്ങൾ പകർച്ചവ്യാധി നീണ്ടുനിന്നു. സാമൂഹ്യ അകലം പാലിക്കുക എന്നത് മാത്രമാണ് ഇതിന് ഒരു പരിഹാരം മാർഗം.
21. ഒരു പ്രോജക്ട് മാതൃകയിൽ ഇന്ത്യ സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ എത്ര ജീവൻ രക്ഷിക്കാൻ കഴിയും?
ചൈനയിൽ ഒരു ട്രാവൽ നെറ്റ്വർക്ക് മാതൃകയിൽ സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 നിയന്ത്രിക്കാൻ സാധിച്ചു. ചെറിയൊരു ശതമാനത്തിൽനിന്ന് പെട്ടെന്നാണ് വലുതിലേക്ക് പോവുക. ഇന്ത്യയെപ്പോലെ ജനസംഖ്യയിൽ മുന്നിട്ടുനിൽക്കുന്ന ഒരു രാജ്യത്ത് പരിമിതമായ റിസോഴ്സുകൾ നിലനിൽക്കുന്നിടത്ത് കോവിഡ്-19 ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കാം. അതിനാൽ സാമൂഹ്യ അകലം പാലിക്കുന്നത് അനിവാര്യമാണ്.
ഡോ. ബിബിൻ ജോസ്
( MD(Pulmonol ogy), FCCP (USA), Dip. Diabetes(Boston), PGDC Cardiology (UK) MPhil(Med.Psy), (PhD Neuro-Psy).
(കാഞ്ഞിരപ്പള്ളി മേരിക്യൂൻസ്, പാലാ കാർമൽ എന്നീ ആശുപത്രികളിലെ ഇന്റർവെൻഷണൽ പൾമനോളജിസ്റ്റാണ് ലേഖകൻ).