കോവിഡ് പ്രതിരോധശേഷി വർധിപ്പിക്കാൻ ആയുർവേദത്തിന്‍റെ സഹായം തേടി സർക്കാർ

08:08 PM Mar 30, 2020 | Deepika.com
കോവിഡ് പ്രതിരോധത്തിന് ആയുർവേദത്തിന്‍റെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചർച്ച ചെയ്യാൻ ആയുർവേദ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചിക്കൻ ഗുനിയ, ഡെങ്കിപ്പനി സമയങ്ങളിൽ ആയുർവേദ രംഗം വളരെ നല്ല ഇടപെടലാണ് നടത്തിയത്. ഇതിനോടു സമൂഹം നന്നായി പ്രതികരിച്ചു. പ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി മരുന്നുകൾ ആയുർവേദത്തിലുണ്ട്. ഈ രംഗത്തെ മാനവശേഷി ഉൾപ്പെടെ കോവിഡ് പ്രതിരോധത്തിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രായാധിക്യം ഉൾപ്പെടെയുള്ളവരുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ആയുർവേദ മരുന്നുകൾ ഉപയോഗിക്കാം. പ്രതിരോധ രീതികൾ പ്രതിപ്രവർത്തനമില്ലാത്തവയാണെന്ന് ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷം പരിശോധിച്ച് ആവ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.