നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് മുന്പിൽ സ്റ്റിക്കർ പതിച്ചുതുടങ്ങി

08:18 PM Mar 27, 2020 | Deepika.com
കൊറോണ മുൻകരുതലിന്‍റെ ഭാഗമായി പത്തനംതിട്ടയിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിനു മുന്നിൽ സ്റ്റിക്കർ പതിച്ചു തുടങ്ങി. വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന ആളുടെ പേര്, വിലാസം, നിരീക്ഷണത്തിൽ ഇരിക്കുന്ന കാലാവധി, ചെയ്യേണ്ടത് എന്ത്, ചെയ്യാൻ പാടില്ലാത്തതെന്ത്, കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് പതിക്കുന്ന സ്റ്റിക്കറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സന്ദർശകരുടെ വരവ് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെയുള്ള വീടുകളുടെ മുന്പിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. ഇതിനു പുറമേ ജിയോ ഫെൻസിംഗ് ഏർപ്പെടുത്താനും സർക്കാർ ഉദ്ദേശിക്കുന്നു.

നിരീക്ഷണത്തിലുളളവർ നിയന്ത്രണം ലംഘിച്ച് പുറത്തുപോകുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കേണ്ടതുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് ജിയോ ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്. ഇതോടെ നിരീക്ഷണത്തിലുളള വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്ന ഘട്ടത്തിൽ തന്നെ അധികൃതർക്ക് വിവരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.