ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവിധ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. വൈദ്യുതി തടസം പരിഹരിക്കുക, ക്വാറന്റൈന്, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും പുതിയ കണക്ഷന് നല്‍കുക, അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവ ഒഴികെ മറ്റെല്ലാ സേവനങ്ങളും 31 വരെ താത്കാലികമായി നിര്‍ത്തിവയ്ക്കാനാണു കെഎസ്ഇബി തീരുമാനം.
ഓഫീസുകളിലും ദിവസേന ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം പകുതിയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വൈദ്യുതി വിതരണത്തെ ബാധിക്കാതിരിക്കുന്നതിനായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടുണ്ട്.
വൈദ്യുതി സംബന്ധമായ പരാതികള്‍ സ്വീകരിക്കുന്നതിനും സംശയനിവാരണത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്.
വൈദ്യുതബില്‍ അടയ്ക്കുന്നതിനു ഉപയോക്താക്കള്‍ക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചു. ഈ കാലയളവില്‍ കുടിശികയ്ക്ക് പിഴപ്പലിശ ഒഴിവാക്കും. മീറ്റര്‍ റീഡിംഗ് 31 വരെ നിര്‍ത്തിവച്ചു. മീറ്റര്‍ റീഡിംഗ് നിർത്തിവച്ചതിനുശേഷമുള്ള ദിവസങ്ങളിൽ റീഡിംഗ് എടുക്കേണ്ടതായ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞ മാസങ്ങളിലെ ബില്ലുകളുടെ ശരാശരി കണക്കാക്കി ബില്ലുകള്‍ ഐടി വിംഗിന്റെ സഹായത്തോടുകൂടി തയാറാക്കി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ശരാശരി ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാകും ബില്‍ തയാറാക്കുക.
ബില്‍ തുക സംബന്ധിച്ച അറിയിപ്പ് എസ്എംഎസ്, ഇ-മെയില്‍ സംവിധാനങ്ങളിലൂടെ നല്‍കും. കൂടാതെ, കാഷ് കൗണ്ടര്‍ മുഖേന ബില്‍ തുക സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പണം അടയ്ക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും. സ്വയം വെളിപ്പെടുത്തലിലൂടെ കണക്ടഡ് ലോഡ് ക്രമപ്പെടുത്തുന്നതിനു 31 വരെ അനുവദിച്ചിരുന്ന സമയപരിധിയും ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കെഎസ്ഇബി സേവനങ്ങള്‍ക്കു നിയന്ത്രണം
07:06 PM Mar 26, 2020 | Deepika.com