കോവിഡ്-19: ഖത്തറിൽ നിന്നെത്തിയ വ്യക്തിയുടെ സന്പർക്കപ്പട്ടിക പുറത്തിറങ്ങി

04:09 PM Mar 25, 2020 | Deepika.com
കോവിഡ് 19 സ്ഥിരീകരിച്ച ഖത്തറിൽ നിന്നെത്തിയ മലയാളിയുടെ സന്പർക്കപട്ടികയിൽ അധികം പേരില്ല. കഴിഞ്ഞ 20ന് ഖത്തറിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പത്തനംതിട്ട കൊടുന്തറ സ്വദേശിയായ നാൽപ്പത്തിരണ്ടു കാരനാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. സ്വയംനിരീക്ഷണത്തിലേക്കു മാറിയ ആളാണ് ഇദ്ദേഹമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.

ഖത്തറിൽ നിന്ന് കഴിഞ്ഞ 20ന് പുലർച്ചെ രണ്ടിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഖത്തർ എയർവേയ്സിന്‍റെ ക്യുആർ 506 വിമാനത്തിലാണ് യുവാവ് എത്തിയത്. 30 സി സീറ്റിലാണ് യാത്ര ചെയ്തത്. ഇദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒന്പത് പത്തനംതിട്ട ജില്ലക്കാരെയും മറ്റു ജില്ലകളിൽ നിന്നുള്ള എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിൽ ഇദ്ദേഹത്തിന്‍റെ സീറ്റിന് മുന്നിലും പിന്നിലും മലയാളി കുടുംബങ്ങളുണ്ടായിരുന്നതായും ആരോഗ്യവകുപ്പിനെ അറിയിച്ചുണ്ട്. നേരിൽ സന്പർക്കമുള്ള 17 പേരെയും രണ്ടാംഘട്ട സന്പർക്കത്തിൽ 20 പേരെയും തിരിച്ചറിഞ്ഞതായി പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.

വിമാനത്താവളത്തിൽ നിന്നും സ്വകാര്യവാഹനത്തിലായിരുന്നു യാത്ര. പത്തനംതിട്ടയിൽ നിന്നും ഡ്രൈവർ കൊണ്ടുവന്ന സ്വന്തം കാറിലാണ് പത്തനംതിട്ടയിലേക്കു യാത്ര ചെയ്തത്. ഡ്രൈവറെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.പുലർച്ചെ നാലിന് വെഞ്ഞാറംമൂടിലെ ഒരു വഴിയോര കടയിൽ നിന്നും ചായ കുടിച്ചു. അപ്പോഴും കാറിനു പുറത്തേക്ക് വന്നില്ല.

ഇയാൾ വീട്ടിൽ കയറുന്നതിനു മുന്പുതന്നെ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും കുഞ്ഞിനെയും ഭാര്യാഗൃഹത്തിലേക്കു മാറ്റി മാതൃകാപരമായ സമീപനം സ്വീകരിച്ചിരുന്നു. തുടർന്ന് നഗരസഭ വാർഡ് കൗണ്‍സിലറെ ഫോണിൽ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാർ വീട്ടിലെത്തി ഭക്ഷണം നൽകി.

21ന് രോഗലക്ഷണങ്ങൾ കണ്ടതോടെ ജനറൽ ആശുപത്രിയിൽ ആംബുലൻസിലെത്തി പരിശോധനയ്ക്കു വിധേയനായി. സ്രവം പരിശോധനയ്ക്കു നൽകിയശേഷം ആരോഗ്യവകുപ്പ് തന്നെ വീട്ടിൽ എത്തിച്ചു. തുടർന്ന് ഫലം വന്നപ്പോൾ പോസിറ്റീവാണെന്നു കണ്ട് ആംബുലൻസിൽ ആശുപത്രിയിൽ തിരികെ എത്തിച്ചു.

ഇതോടെ പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം പത്തായി. ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബവും അവരുമായി സന്പർക്കത്തിലുണ്ടായിരുന്ന ബന്ധുക്കളുമാണ് നേരത്തെ രോഗം സ്ഥിരീകരിച്ച മറ്റ് ഒന്പതു പേർ. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഐസൊലേഷനിലാണ്. ഇവരിൽ ഇറ്റലിയിൽ നിന്നെത്തിയ ദന്പതികളുടെ ഇന്നലെ ലഭിച്ച പരിശോധനാഫലം നെഗറ്റീവാണ്.

കഴിഞ്ഞ എട്ടിനുശേഷം ഇവരിൽ തുടർച്ചയായി നടത്തിയ സ്രവപരിശോധനയിൽ ഇതാദ്യമായാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്. ഇനി ഒരുതവണ കൂടി നെഗറ്റീവ് ഫലം ലഭിച്ചെങ്കിലേ രോഗം ഭേദമായതായി പറയാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.