കാസര്‍ഗോഡിനു വിനയായത് സൗകര്യങ്ങളുടെ കുറവുതന്നെ

04:04 PM Mar 23, 2020 | Deepika.com
ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവു മാത്രമല്ല, ആംബുലന്‍സ് സൗകര്യംപോലും പരിമിതമാണ്. പിന്നെ ഉള്ളത് സിഎച്ച്‌സികള്‍ പേരുമാറിയെത്തിയ രണ്ട് താലൂക്ക് ആശുപത്രികള്‍. ആധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികള്‍പോലും കാണണമെങ്കില്‍ അതിര്‍ത്തി കടന്ന് മംഗളൂരുവില്‍ എത്തേണ്ട അവസ്ഥ. ആരോഗ്യരംഗത്ത് എന്തിനും ഏതിനും മംഗളൂരുവിനെ മാത്രം ആശ്രയിച്ചുവന്ന ശീലമാണ് ഇത്തവണ ഒരു പരിധിവരെ കാസര്‍ഗോഡിന് വിനയായത്.

കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ആദ്യദിനങ്ങളില്‍തന്നെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ വാര്‍ത്തയായതാണ്. മംഗളൂരുവില്‍ വിമാനമിറങ്ങിയെത്തിയ നൂറിലേറെ യാത്രക്കാരെ പരിശോധിക്കാന്‍ കേവലം രണ്ട് ഡോക്ടര്‍മാരും അഞ്ച് നഴ്‌സുമാരുമായി കൈമലര്‍ത്തിനിന്ന കാഴ്ചതന്നെ മതിയായിരുന്നു അത് വ്യക്തമാക്കാന്‍. അന്നും തൊട്ടടുത്ത ദിവസവും വിമാനമിറങ്ങിയ യാത്രക്കാരെ എല്ലാം യാതൊരു പരിശോധനയുമില്ലാതെ ഉപദേശ, നിര്‍ദേശങ്ങള്‍ മാത്രം നല്കി വീടുകളിലേക്ക് അയയ്ക്കുകയായിരുന്നു.

ഇപ്പോള്‍ ദിനംപ്രതി അഞ്ചും ആറും കോവിഡ് രോഗബാധ സംഭവിക്കാന്‍ തുടങ്ങിപ്പോഴും ജനറല്‍ ആശുപത്രിയിലെ സാഹചര്യങ്ങള്‍ കാര്യമായൊന്നും മാറിയിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാരെയും എത്തിച്ചിട്ടില്ല. കോള്‍ സെന്‍ററിലേക്ക് വിളിക്കുന്നവര്‍ക്ക് ഉപദേശങ്ങള്‍ നല്കുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാന്‍ ഇവിടെ കഴിയുന്നില്ല. ക്വാറന്‍റൈനില്‍ കഴിയുന്ന എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എതന്നെ ഇക്കാര്യം പരസ്യമായി ചൂണ്ടിക്കാണിച്ചുകഴിഞ്ഞു.

കാലങ്ങളായി എന്തിനും ഏതിനും കാസര്‍ഗോട്ടുകാര്‍ ആശ്രയിച്ചിരുന്ന മംഗളൂരു നഗരമാകട്ടെ, ഇപ്പോള്‍ പൂര്‍ണമായും വാതിലടച്ചിരിക്കുകയാണ്.

ജില്ലയുടെ മറുഭാഗത്ത് കാഞ്ഞങ്ങാട്ടെത്തിയാല്‍ സ്ഥിതിഗതികള്‍ അല്പം കൂടി മെച്ചമാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയും സ്വകാര്യ ആശുപത്രികളുമെല്ലാം താരതമ്യേന മെച്ചപ്പെട്ട സേവനം നല്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ അവിടെനിന്ന് എളുപ്പം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്താനാവും.

കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളുടെ അപര്യാപ്തത പരിഹരിക്കണമെങ്കില്‍ ജില്ലാ ആസ്ഥാനത്തുനിന്ന് കുറച്ചുമാത്രം അകലെയായി ഏതാനും കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി നില്ക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇനി ഔപചാരികമായ ഉദ്ഘാടനത്തിനൊന്നും കാക്കാതെ യുദ്ധകാലാടിസ്ഥാനത്തില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ പരക്കെ ഉയരുന്നത്. അതോടൊപ്പം കരാര്‍ അടിസ്ഥാനത്തിലെങ്കിലും നിലവിലുള്ളതിന്‍റെ നാലിരട്ടി ഡോക്ടര്‍മാരെയും നിയമിക്കേണ്ടിവരും.