ബ്രിട്ടനിൽ ഒരു മലയാളി നഴ്സിനുകൂടി കോവിഡ്

12:23 PM Mar 23, 2020 | Deepika.com
ബ്രിട്ടനിൽ മൂന്നാമതൊരു മലയാളി നഴ്സിനുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ലണ്ടനു സമീപമുള്ള സ്ഥലത്തു രോഗിയെ പരിചരിച്ച മലയാളി നഴ്സാണ് രോഗബാധിതയായി ഇപ്പോൾ വെന്‍റിലേറ്ററിൽ കഴിയുന്നത്. നേരത്തെ രണ്ടു പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗബാധിതരുടെ എണ്ണവും മരണനിരക്കും വർധിക്കുന്നതിനാൽ, ഇറ്റലിക്കു സമാനമായ അവസ്ഥയിലേക്കു ബ്രിട്ടനും നീങ്ങുമോ എന്ന ആശങ്കയിൽ പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ടു.

മദേഴ്‌സ് ഡേ ആയിരുന്ന ഇന്നലെ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ ആരും ശ്രമിക്കരുതെന്നും അവർക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം രോഗബാധിതരാകാൻ വഴിയൊരുക്കാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി വഷളായാൽ ആശുപത്രികൾക്കു രോഗികളെ താങ്ങാനാവില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം നിലനിൽക്കുന്ന ബ്രിട്ടനിൽ കൊറോണ ഭീഷണി ഒരിക്കലും ബാധിക്കില്ല എന്നായിരുന്നു ഇതുവരെ പലരുടെയും ധാരണ. എന്നാൽ, ആശുപത്രിയിയിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ആശുപത്രി പ്രവർത്തനങ്ങളെ താളംതെറ്റിച്ചു തുടങ്ങിയിട്ടുണ്ട്.

കൂടുതൽ രോഗികൾ എത്തിയാൽ കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കം നാഷണൽ ഹെൽത്ത് സർവീസ് ആരംഭിച്ചു. പ്രൈവറ്റ് ആശുപത്രികൾ പൂർണമായും നഴ്സിംഗ് ഹോമുകളിലെ കാലിയായ ബെഡ്ഡുകളും ആശുപത്രി സംവിധാനത്തിലേക്കു മാറ്റി പ്രതിസന്ധി മറികടക്കാനാകും എന്ന പ്രതീക്ഷയിലാണ് സർക്കാർ.

എന്നാൽ, നിലവിൽ കൊറോണബാധിതരെക്കൊണ്ടു നിറഞ്ഞ ബ്രിട്ടനിലെ പല ആശുപത്രികളിലും ആവശ്യത്തിനുള്ള മാസ്ക്, ഏപ്രൺ മറ്റു പേഴ്സണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ എന്നിവ ലഭിക്കുന്നില്ലാത്തതു ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ജീവനക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. ആളുകൾക്കു വീടിനു പുറത്തിറങ്ങാൻ കഴിയാത്ത രീതിയിലേക്കു കാര്യങ്ങൾ നീങ്ങിയാൽ സൈന്യത്തെ ഉപയോഗിച്ചു ഭക്ഷണ സാധനകളും മരുന്നുകളും വിതരണം ചെയ്യാനുള്ള ക്രമീകരണവും നടക്കുന്നുണ്ട്.

ഷൈമോൻ തോട്ടുങ്കൽ