കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് ലൊറൻസോ സാൻസ് (76) മരിച്ചു. കൊറോണ ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു രോഗം മൂർഛിച്ചതിനെ തുടർന്ന് ലൊറൻസോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാഴ്ചയോളം സ്വയം ഐസലേഷനിൽ കഴിഞ്ഞതിനു ശേഷമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വൃക്കതകരാറിലായതുമാണ് മരണത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.
1995 മുതൽ 2000 വരെയാണ് സാൻസ് റയൽ പ്രസിഡന്റായിരുന്നത്. ഇക്കാലയളവിൽ രണ്ടു തവണ ക്ലബ് ചാമ്പ്യൻസ് ലീഡ് കിരീടം സ്വന്തമാക്കി. റോബർട്ടോ കാർലോസ്, ക്ലാരൻസ് സിഡോഫ്, ഡാവർ സുക്കർ എന്നിവരെ അദ്ദേഹത്തിന്റെ കാലയളവിൽ ക്ലബിലേക്ക് കൊണ്ടുവന്നു.
റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് കൊറോണ ബാധിച്ച് മരിച്ചു
06:45 PM Mar 22, 2020 | Deepika.com