റെബേക്ക ഡെയ്ൽ നന്ദി പറയുന്നു, വിനോദ സഞ്ചാര വകുപ്പിനും മലയാളികൾക്കും

05:47 PM Mar 22, 2020 | Deepika.com
ആലപ്പുഴ കെറ്റിഡിസിയുടെ റിസോർട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞു വൈറസ് ബാധയില്ലെന്നു കണ്ടെത്തിയ അമേരിക്കൻ സ്വദേശി റെബേക്ക ഡെയ്‌ലിനു പറയാനുള്ളതു മുഴുവൻ നന്ദിയുടെ വാക്കുകൾ. വിനോദ സഞ്ചാര വകുപ്പിനും കെറ്റിഡിസിക്കും നന്ദി പറഞ്ഞുകൊണ്ടു വീഡിയോ പങ്കുവച്ചിരിക്കുകയാണ് റെബേക്ക.

തന്‍റെ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ പങ്കുവച്ച വീഡിയോയിൽ ഐസൊലേഷൻ കാലത്ത് അവർക്കു ലഭിച്ച സൗകര്യങ്ങൾ അടക്കമുള്ളവ വിശദീകരിക്കുന്നുണ്ട്. സാന്പിൾ പരിശോധിച്ചു വൈറസ് ബാധയില്ലെന്നു ഉറപ്പാക്കിയ ശേഷമാണ് റെബേക്ക പുറത്തിറങ്ങിയത്.

കോവിഡ് -19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഐസൊലേഷനിൽ കഴിയുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്കു മികച്ച സൗകര്യമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. കെറ്റിഡിസിയുടെ റിസോർട്ടുകൾ, സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് വിദേശ വിനോദ സഞ്ചാരികളെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത്. ഐസൊലേഷനിൽ കഴിയുന്നവർക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങൾ അടങ്ങിയ മുറികളും അവർ ആവശ്യപ്പെടുന്ന തരത്തിലുള്ള ഭക്ഷണസൗകര്യങ്ങളും ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നൽകുന്നുണ്ട്.

ഒന്പതു വിദേശികളെയാണു കഴിഞ്ഞ ദിവസം വരെ ഐസൊലേഷനിൽ പാർപ്പിച്ചിരുന്നത്. എന്നാൽ, ഇന്നതു നാലായി കുറഞ്ഞിട്ടുണ്ട്. യുഎസ് സ്വദേശികളായ രണ്ടു പേർ ഐസൊലേഷനിൽ തുടരാൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് അതിനുള്ള അനുമതിയും നൽകിയിരുന്നു.

ഐസൊലേഷനും സാന്പിൾ പരിശോധനയ്ക്കും ശേഷം ഇവർക്കു രോഗമില്ലെന്നു തെളിഞ്ഞിട്ടുണ്ട്. ഉടൻ തിരികെ പോകേണ്ടന്നും കേരളത്തിൽ തുടരാനുള്ള താൽപര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജനായ യുഎസ് പൗരൻ അലൻ എന്നയാളുടെയും സാന്പിൾ പരിശോധിച്ചു രോഗബാധിതനല്ലെന്നു തെളിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ഗോവയിലേക്കു പോകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആവശ്യം ജില്ലാ ഭരണകൂടം പരിശോധിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകും.