ന്യുമോണിയ ഉള്ളവർ കോവിഡ്-19 പരിശോധിക്കണം

05:41 PM Mar 22, 2020 | Deepika.com
ന്യൂമോണിയ രോഗമുള്ളവർ ഉടൻതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശ്വാസതടസം, പനി, ചുമ എന്നീ ലക്ഷണങ്ങൾ ഉള്ളവർ പരിശോനയ്ക്ക് വിധേയരാകണമെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സെന്‍റർ (ഐസിഎംആർ) പുതിയ മാർഗനിർദേശം പുറത്തിറക്കി. സമൂഹവ്യാപനം ഉറപ്പിച്ചാൽ പരിശോധനാ നിർദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തുമെന്നും ഐസിഎംആർ അറിയിച്ചു.

ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ക്വാറന്‍റൈനിൽ പ്രവേശിക്കാൻ നിർദേശം ലഭിച്ചവരെല്ലാം വീടുകളിൽതന്നെ കഴിയണമെന്നും ഇത് നിങ്ങളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്‍റെ തന്നയും രക്ഷയ്ക്കുവേണ്ടിയാണെന്നും മോദി പറഞ്ഞു.

കോവിഡ് മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഡൽഹിയിൽ 72 ലക്ഷം ആളുകൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രഖ്യാപിച്ചു. ഡൽഹി റേഷൻ പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുള്ളവർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നേരത്തെ നൽകിയിരുന്ന അഞ്ച് കിലോയ്ക്കുപകരം ഏഴുകിലോ ഭക്ഷ്യധാന്യം നൽകും.

കോവിഡിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന വിവരസാങ്കേതിക മേഖലയിലെ ജീവനക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെയും അണുവിമുക്ത പ്രവർത്തനം നടത്തുന്നവരെയും എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ജീവനക്കാരെയും മോദി അഭിനന്ദിച്ചു. ജനതാ കർഫ്യുവിന്‍റെ ഭാഗമായി രാജ്യത്തെ മിക്ക മെട്രോ ട്രെയിൻ സർവീസുകളും ഇന്നു നടത്തില്ല. ഓട്ടോ, ടാക്സി സർവീസുകളും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ നിരത്തിലിറങ്ങില്ല.