തിനായി വിവരങ്ങൾ ശേഖരിച്ചത്. ഇയാൾ നൽകുന്ന വിവരങ്ങളിൽ അവ്യക്തത നിലനിൽക്കുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇയാളുടെ കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ്. സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശനമായ നടപടി സ്വീകരിക്കും. സർക്കാർ സംവിധാനങ്ങളെ വെട്ടിച്ചു സമൂഹത്തിനു വിപത്തു പകർന്നുനൽകുന്നവരെ ന്യായീകരിക്കാൻ അവസരമുണ്ടാക്കരുത്. അത് പൊതുവായ മുന്നേറ്റത്തിനു വിഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്നു ചെറുകിട സാധനങ്ങൾ സ്ഥിരമായി നാട്ടിലെത്തിച്ചു വിൽപ്പന നടത്തുന്നയാളാണു കാസർഗോട്ടെ രോഗബാധിതനെന്നും കൈയിൽ കൊണ്ടുവന്ന സ്വർണത്തിനു ഡ്യൂട്ടിയടയ്ക്കാത്തതിന്റെ പേരിൽ ഇയാളുടെ പാസ്പോർട്ട് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുകയാണ് എന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കുറച്ചുകാലമായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. തന്റെ ബാഗ് കളഞ്ഞുപോയെന്നാണ് ഇയാൾ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. പാസ്പോർട്ട് തിരിച്ചുവാങ്ങിയിട്ടുമില്ല. പതിനൊന്നാം തീയതി കരിപ്പൂരിലെത്തിയ ഇയാൾ ഹോട്ടലുകളിലും വിവിധ ജ്വല്ലറിയടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നതായാണു വിവരം.
അതേസമയം, തനിക്കെതിരെ ഉയർന്ന കള്ളക്കടത്ത് ആരോപണങ്ങൾ അസംബന്ധമെന്നാണു കോവിഡ് ബാധിതനായ കുഡ്ലു സ്വദേശിയുടെ വിശദീകരണം. കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് പിടിച്ചുവച്ചെന്നു സമ്മതിച്ച ഇയാൾ, തനിക്കെതിരേ അസത്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു.
കാസർഗോട്ടെ കോവിഡ് രോഗിയുടെ യാത്രകളിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി
08:05 PM Mar 21, 2020 | Deepika.com