എംപിമാർ ക്വാറന്‍റൈനിൽ; ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതിക്കു കോവിഡ് പരിശോധന

08:03 PM Mar 21, 2020 | Deepika.com
രാഷ്ട്രപതി രാംനാഥ് കോവിന്ദും കോവിഡ് പരിശോധനയ്ക്കു വിധേയനാകും. ബിജെപി എംപി ദുഷ്യന്ത് സിംഗ്, രാജ്യസഭാ എംപി മേരി കോം എന്നിവർ രാഷ്ട്രപതി ഭവനിലെ പ്രഭാത ഭക്ഷണ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണിത്.

ശനിയാഴ്ച രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി അറിയിച്ചിരുന്നു. മറ്റുള്ളവരിൽനിന്ന് സുരക്ഷിത അകലം പാലിക്കാൻ കൊറോണ വൈറസ് നിർബന്ധിതനാക്കിയെന്നു രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇതുവരെയുള്ള യാത്രക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കാനുള്ള അവസരമായി ഐസൊലേഷനെ കാണണമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ച ഗായിക കനിക കപുർ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ബിജെപി എംപി ദുഷ്യന്ത് സിംഗുമായി കഴിഞ്ഞ ദിവസം രാഷ്ട്രപതി അടുത്ത സന്പർക്കം പുലർത്തിയിരുന്നു. രാഷ്ട്രപതി രാജസ്ഥാനിൽനിന്നുള്ള എംപിമാർക്ക് നൽകിയ വിരുന്നിലാണ് ദുഷ്യന്ത് സിംഗ് കേന്ദ്ര മന്ത്രിമാർക്കൊപ്പം പങ്കെടുത്തത്.

ഇതിനു പിന്നാലെയാണു വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തിയ മേരി കോം ക്വാറന്ൈ‍റനിലിരിക്കെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തെന്ന വിവരം പുറത്തുവരുന്നത്. ജോർദാനിലെ അമാനിൽ നടന്ന ഏഷ്യ-ഒഷ്യാനിയ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഈ മാസം 13-നാണു മേരി കോം നാട്ടിൽ തിരിച്ചെത്തിയത്.

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർ നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്ൈ‍റനിൽ പ്രവേശിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് രാജ്യസഭാ എംപി കൂടിയായ മേരി കോം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.

കനിക കപൂറിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, ദുഷ്യന്ത് സിംഗും അമ്മയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. രാജ്യസഭയിൽ ദുഷ്യന്ത് സിംഗിന്‍റെ അടുത്തിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഏറെ നേരം സമയം ചെലവഴിച്ച തൃണമൂൽ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയനും നിരീക്ഷണത്തിലേക്കു മാറി.

ദുഷ്യന്ത് സിംഗ് ബിജെപി എംപി വരുണ്‍ ഗാന്ധിയുമായി ഇടപഴകിയിരുന്നു. ദീപേന്ദർ ഹൂഡ, അനുപ്രിയ പട്ടേൽ, ജിതിൻ പ്രസാദ തുടങ്ങിയവരും നിരീക്ഷണത്തിലാണ്.