"കള്ളക്കടത്ത് ആരോപണങ്ങൾ അസംബന്ധം'; വിശദീകരിച്ച് കോവിഡ് ബാധിതൻ

08:01 PM Mar 21, 2020 | Deepika.com
തനിക്കെതിരെ ഉയർന്ന കള്ളക്കടത്ത് ആരോപണങ്ങൾ അസംബന്ധമെന്ന് കാസർകോട്ടെ കോവിഡ് ബാധിതനായ കുഡ്ലു സ്വദേശി. കരിപ്പൂർ വിമാനത്താവളത്തിൽ പാസ്പോർട്ട് പിടിച്ചുവച്ചെന്നു സമ്മതിച്ച ഇയാൾ, തനിക്കെതിരേ അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു.

രോഗവിവരം മറച്ചുവച്ചില്ല. മംഗളൂരുവിൽ പോകുകയോ രക്തപരിശോധന നടത്തുകയോ ചെയ്തിട്ടില്ല. ചുമയുള്ളകാര്യം വിമാനത്താവളത്തിൽ പറഞ്ഞിരുന്നു. താൻ നിസഹരിക്കുന്നു എന്ന ആരോപണം തെറ്റാണ്. യാത്രാവഴി എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. കളക്ടർ നടത്തുന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വിദേശത്തുനിന്നു ചെറുകിട സാധനങ്ങൾ സ്ഥിരമായി നാട്ടിലെത്തിച്ചു വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്നും കൈയിൽ കൊണ്ടുവന്ന സ്വർണത്തിനു ഡ്യൂട്ടിയടക്കാത്തതിന്‍റെ പേരിൽ പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുകയാണ് എന്നുമാണു കസ്റ്റംസ് അധികൃതർ നൽകുന്ന വിവരം. കുറച്ചുകാലമായി ഇയാൾ നിരീക്ഷണത്തിലുമായിരുന്നു.

തന്‍റെ ബാഗ് കളഞ്ഞുപോയെന്നാണ് ഇയാൾ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്. പാസ്പോർട്ട് തിരിച്ചുവാങ്ങിയിട്ടുമില്ല. പതിനൊന്നാം തീയതി കരിപ്പൂരിലെത്തിയ ഇയാൾ ഹോട്ടലുകളിലും വിവിധ ജ്വല്ലറിയടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചിരുന്നതായാണു വിവരം.