1000 രൂപയുടെ ഉപജീവന സഹായം 10 ലക്ഷം പേർക്ക്

05:31 PM Mar 21, 2020 | Deepika.com
സംസ്ഥാനം നേരിടുന്ന കോവിഡ് പ്രതിസന്ധി മറികടക്കാൻ 1000 രൂപയുടെ ഉപജീവന സഹായം 10 ലക്ഷം പേർക്കെങ്കിലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. സാമൂഹിക സുരക്ഷാ പെൻഷൻ ലഭ്യമാകാത്തതും ബിപിഎൽ, അന്ത്യോദയ വിഭാഗത്തിൽ പെട്ടവരുമായവരുടെ പട്ടിക ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ, സിവിൽ സപ്ലൈസ് വകുപ്പുകളോടു ധനവകുപ്പ് ആവശ്യപ്പെട്ടു. 1000 രൂപ വീതമുള്ള ഉപജീവന സഹായത്തിനായി 100 കോടി രൂപയാകും നീക്കിവയ്ക്കുക.

കോവിഡ്- 19 പ്രതിരോധ നടപടികളെത്തുടർന്നു കടുത്ത പ്രതിസന്ധിയിലായ സാന്പത്തിക മേഖലയും ജനജീവിതവും തിരിച്ചുപിടിക്കാനായി സംസ്ഥാനം പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാന്പത്തിക പാക്കേജിലാണ് 1000 രൂപ വീതമുള്ള ഉപജീവന സഹായവും പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 40 ലക്ഷത്തിലേറെ പേർക്കു സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. എന്നാൽ, ബിപിഎൽ, അന്ത്യോദയ പട്ടികയിൽ ഉൾപ്പെട്ട പത്തു ലക്ഷത്തോളം പേരെങ്കിലും സാമൂഹിക സുരക്ഷാപെൻഷൻ പരിധിക്കു പുറത്താണെന്നാണു കരുതുന്നത്.

ഇവർക്കാണ് ഒറ്റത്തവണ കോവിഡ് ഉപജീവന സഹായം നൽകുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പു വഴി ബാങ്ക് അക്കൗണ്ടിലൂടെ തുക ലഭ്യമാക്കാനാണു ശ്രമം. ഈ മാസം അവസാനത്തോടെയെങ്കിലും തുക ഇവരുടെ കൈകളിൽ എത്തിക്കാനുള്ള ശ്രമമാണു നടക്കുക. 20,000 കോടിയുടെ സാന്പത്തിക പാക്കേജിൽ 14,000 കോടി രൂപ കരാറുകാർക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി നൽകാനുള്ള തുകയാണ്. ഇതിൽ കുറച്ചു തുക സർക്കാരിന്‍റെ പക്കലുണ്ട്.

പാക്കേജിനായി വായ്പയിലൂടെ പണം കണ്ടെത്താനാണു പ്രധാന ശ്രമം. ഇതിനായി നബാർഡ് അടക്കമുള്ളവരുടെ സഹായം തേടും. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനായി കുടുംബശ്രീക്കു സർക്കാർ ഗാരന്‍റിയിൽ നിബന്ധനകൾ ഒഴിവാക്കി വേഗത്തിൽ വായ്പ ലഭ്യമാക്കും.

തൊഴിലുറപ്പു പദ്ധതിക്കാവശ്യമായ ആദ്യമാസത്തെ 1000 കോടി സംസ്ഥാനം ലഭ്യമാക്കും. പിന്നീടു കേന്ദ്രസർക്കാരിൽനിന്നു തുക ലഭ്യമാകും.എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിലിൽ 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ ആദ്യം മുതൽ അരിയോ ഗോതന്പോ അടങ്ങിയ ഭക്ഷ്യധാന്യ വിതരണം തുടങ്ങാനാണു തീരുമാനം. ഈ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണം പൂർത്തിയായ സാഹചര്യത്തിലാണ് അടുത്ത മാസം ആദ്യം മുതൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. 20 രൂപയുടെ ഭക്ഷണം വിതരണം ചെയ്യുന്ന 1000 ഹോട്ടലുകൾ അടുത്ത മാസത്തോടെ തുടങ്ങുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കെ. ഇന്ദ്രജിത്ത്