ഇറ്റലിയിലെ നിയന്ത്രണം നീണ്ടുപോകുമെന്ന്

03:18 PM Mar 20, 2020 | Deepika.com
കൊറോണയെ നേരിടുന്നതിന് ഇറ്റലിയിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണ നടപടികൾ ഏപ്രിൽ മൂന്നിനുശേഷവും നീട്ടേണ്ടിവരുമെന്നു പ്രധാനമന്ത്രി ജൂസെപ്പെ കോണ്ടി പറഞ്ഞു. മൊത്തം മരണസംഖ്യ 3,405 ആയി. ചൈനയിൽ നേരത്തെയുണ്ടായിരുന്ന സ്ഥിതിയോടു സമാനമാണ് ഇറ്റലിയിലെ അവസ്ഥ.

ഇന്നലെ ഇറ്റലിയിലെ ബേർഗാമോ നഗരത്തിലെ സെമിത്തേരിയിലേക്ക് ശവപ്പെട്ടികളുമായി നിരവധി സൈനിക ട്രക്കുകൾ നീങ്ങുന്നതു കാണപ്പെട്ടു. അരമണിക്കൂറിടവിട്ട് സംസ്കാര കർമങ്ങൾ നടക്കുകയാണ്.

അത്യാവശ്യമില്ലാത്തവർ വീടിനു പുറത്തിറങ്ങരുതെന്നും യാത്രകൾ കഴിയുന്നത്ര ഒഴിവാക്കണമെന്നും ഇറ്റാലിയൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

സ്കൂളുകളും മാളുകളും അടച്ചിരിക്കുകയാണ്, ഏപ്രിൽ മൂന്നിനുശേഷവും സ്കൂളുകൾ അടച്ചിടേണ്ടിവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ കൈയുറയില്ലാതെ ജോലി ചെയ്യേണ്ടിവന്ന ഒരു ഡോക്ടർ ഇറ്റലിയിൽ മരിച്ചതായി റിപ്പോർട്ടുണ്ട്. മാർച്ചെല്ലോ നറ്റാലി(57) എന്ന ഡോക്ടറാണു മരിച്ചത്. ബേർഗാമോ പ്രവിശ്യയിലെ 600 ഡോക്ടർമാരിൽ 110 പേർക്കു രോഗബാധ സ്ഥിരീകരിച്ചു.