വിദേശത്തു കഴിയുന്ന 1,200 പേർ കേരളത്തിലേക്ക്

04:44 PM Mar 19, 2020 | Deepika.com
സംസ്ഥാനം കടുത്ത കൊറോണ ജാഗ്രതയിൽ തുടരവേ വിദേശത്തു കഴിയുന്ന 1200 പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നു. ഇന്നും നാളെയുമായി എത്തുമെന്നു പ്രതീക്ഷിക്കുന്നവരെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കാൻ ശക്തമായ സജ്ജീകരണങ്ങളാണു സർക്കാർ ഒരുക്കിയിട്ടുള്ളത്.

ഇവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി 50 ബസുകൾ ശുചിയാക്കി മോട്ടർവാഹന വകുപ്പ് എയർപോർട്ടിലെത്തിക്കും.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാർ എത്തുന്നത്. വിമാനത്താവളത്തിന് സമീപമുള്ള കോളജ് ഹോസ്റ്റലുകൾ, ഉപയോഗിക്കാത്ത ആശുപത്രി കെട്ടിടങ്ങൾ, പ്രവർത്തിക്കാത്ത ഹോട്ടലുകൾ, തുടങ്ങിയവയാണ് നിരീക്ഷണകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്. ഇതിനകം തന്നെ 5000 പേരെ പാർപ്പിക്കാനുള്ള സ്ഥലങ്ങളായി. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾക്ക് സമീപവും സമാനമായ രീതിയിൽ നിരീക്ഷണകേന്ദ്രങ്ങൾ തയാറാക്കും.

എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല.

രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.
വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

രോഗലക്ഷണങ്ങൾ ഇല്ലാത്ത ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലായിരിക്കും. ഇവർക്കായി പ്രത്യേക വാഹനങ്ങൾ ഒരുക്കും. വിമാനത്താവളത്തിൽനിന്ന് പരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങൾ ഉള്ളവരെ ഡിഎംഒ പറയുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.