കൊറോണ വൈറസ് പടരുന്നത് ഇങ്ങനെ...!

03:35 PM Mar 19, 2020 | Deepika.com
വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും ശരീരത്തിൽ പ്രവേശിച്ച് വളരെ വേഗം വ്യാപിക്കുന്ന വൈറസാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19. പ്രധാനമായും കൈയിൽനിന്നാണ് വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്. വൈറസ് എങ്ങനെയാണ് നമ്മുടെ കൈകളിൽ എത്തുന്നത്.

1. ഡിജിറ്റൽ സ്ക്രീൻ

മണിക്കൂറുകളോളം തൊട്ടുതലോടുന്ന മൊബൈൽ ഫോൺ വൈറസിന്‍റെ പ്രധാന വാഹകനാണ്. ഫോണിലുള്ള വൈറസിന്‍റെ 30 ശതമാനം വിരലുകളിൽ പറ്റിപ്പിടിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ സെൽഫ് സ്ക്രീനുകൾ, എയർപോർട്ടിലെ സെൽഫ് ചെക് ഇൻ സ്ക്രീനുകൾ, ഗ്ലാസ് പ്രതലങ്ങളെല്ലാം വൈറസ് ബാധിതമാണെന്ന ബോധം നമുക്കുണ്ടാവണം.

2. ഷൂവും വസ്ത്രവും

നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളിലും വൈറസ് പറ്റിപ്പിടിച്ചിരിക്കും. കനംകുറഞ്ഞ വസ്ത്രങ്ങളേക്കാൾ കട്ടിയുള്ള വസ്ത്രങ്ങളിലാണ് വൈറസ് കൂടുതൽ സമയം സജീവമാകുക. നിങ്ങളുടെ ഷൂവിലും ബാഗിലുമുള്ള വൈറസിനേക്കാൾ കുറവായിരിക്കും വസ്ത്രങ്ങളിലുള്ള വൈറസിന്‍റെ സാന്നിധ്യം. കന്പിളിപ്പുതപ്പുപോലുള്ള വസ്തുക്കളിൽ ഏബോള വൈറസ് ജീവിക്കുമെന്ന് പഠനം തെളിയിച്ചിട്ടുള്ളതാണ്. വസ്ത്രങ്ങൾ നന്നായി പുഴുങ്ങി അലക്കുക എന്നതാണ് വൈറസിനെ തുരത്താനുള്ള വഴി. ഷൂവും ബാഗും എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കേണ്ടതും ആവശ്യമാണ്.

3. മേശ, ഗോവണിയിലെ കൈപിടി, ലിഫ്റ്റിന്‍റെ വാതിൽ

കതക് മേശകളും ഗോവണികളിലെ കൈപിടികളും ലിഫ്റ്റിന്‍റെ കതകുമൊക്കെ ധാരാളം വൈറസുകൾ വഹിക്കുന്നവയാണ്.

കൈയുടെ ശുചിത്വം

നമ്മുടെ കൈകളിലേക്ക് വൈറസ് എത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഹസ്തദാനം, ആലിംഗനം തുടങ്ങിയ മാർഗങ്ങളാണ്. നമ്മുടെ കൈകളിലുള്ള വൈറസിന്‍റെ 34 ശതമാനവും വായിലെത്താറുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ. ഹാൻഡ്സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നതിലൂടെ മാത്രമേ വൈറസിനെ തുരത്താനാകൂ.

എത്രസമയം ജീവിക്കും

കൊറോണ വൈറസ് വസ്തുക്കളിൽ എത്രസമയം സജീവമായിരിക്കുമെന്ന സംശയം പലർക്കുമുണ്ട്. അമേരിക്കയിലെ വൈറസ് എക്കോളജി ഓഫ് റോക്കി മൗണ്ടൻ ലബോറട്ടറീസ് കൊറോണ വൈറസിനെക്കുറിച്ച് ചില പഠനങ്ങൾ നടത്തിയിരുന്നു.

ഇതനുസരിച്ച് പേപ്പർകൊണ്ടുള്ള വസ്തുക്കളിൽ 24 മണിക്കൂറും പ്ലാസ്റ്റിക് സ്റ്റെയ്ൻലസ് സ്റ്റീൽ തുടങ്ങിയ വസ്തുക്കളിൽ മൂന്നു ദിവസം വരെയും കൊറോണ വൈറസ് സജീവമായിരിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടാണ് കൊറോണ വൈറസിന്‍റെ വ്യാപനം വലുതാകുന്നതും.

മുഖത്ത് എത്രതവണ ?



ഒരു മണിക്കൂറിൽ എത്ര തവണ നിങ്ങൾ കൈകൊണ്ടു മുഖത്ത് സ്പർശിക്കാറുണ്ട്. അഞ്ചോ ആറോ തവണയെന്നാവും ഉത്തരം. ഓസ്ട്രേലിയയിലെ ഒരുകൂട്ടം മെഡിക്കൽ വിദ്യാർഥികൾ നടത്തിയ പഠനത്തിൽ ഒരു മണിക്കൂറിൽ 23 തവണ ഒരാൾ മുഖത്ത് കൈകൊണ്ട് സ്പർശിക്കുമെന്നാണ് കണ്ടെത്തിയത്.

മുഖത്ത് ഏറ്റവും കൂടുതൽ തവണ സ്പർശിക്കുന്നത് വായിലും മൂക്കിലും കണ്ണിലുമാണ്. ഓരോ സ്പർശവും വൈറസുകളെയും മറ്റ് അണുക്കളെയും മുഖത്ത് എത്തിക്കുന്നു.

പ്രതിവിധിയില്ലേ?

മുഖത്ത് നമ്മൾ സ്പർശിക്കുന്നത് സ്വബോധത്തോടെയല്ല എന്നതാണ് യാഥാർഥ്യം. അതിനാൽ ഇത്തരം തൊടലുകൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.

മാസ്കും കൂളിംഗ് ഗ്ലാസ് പോലുള്ളവയും ഉപയോഗിക്കുന്നതുവഴി ഇത്തരം തൊടലുകൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

ഫിഡ്ജെറ്റ് സ്പിന്നർ, സ്ട്രെസ് ബോൾ തുടങ്ങിയവ ഉപയോഗിക്കുന്നതുവഴി ഒരു പരിധിവരെ കൈകളെ മുഖത്തു സ്പർശിക്കുന്നതിൽനിന്ന് അകറ്റി നിർത്താൻ കഴിയും.