കൊറോണ പടരുന്നതു തടയാനായി ഇറാൻ 85000 തടവുകാരെ മോചിപ്പിച്ചു. ഇവരിൽ രാഷ്ട്രീയ തടവുകാരും ഉൾപ്പെടുന്നു. നേരത്തെയും ഒട്ടേറെ തടവുകാരെ ഇറാൻ വിട്ടയച്ചിരുന്നു.
യാത്രാവിലക്ക് ഉൾപ്പെടെ അധികൃതർ നൽകിയ നിർദേശങ്ങൾ അവഗണിച്ചാൽ ഇറാനിൽ കൊറോണ മരണം ലക്ഷക്കണക്കിലാവുമെന്ന് അധികൃതർ പറഞ്ഞു.
പശ്ചിമേഷ്യയിൽ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ള 18000 കേസുകളിൽ പത്തിൽ ഒന്‍പതും ഇറാനിലാണ്. ഇറാനിൽ ആയിരക്കണക്കിനു തീർഥാടകർ 24 മണിക്കൂറും എത്തുന്ന മഷ്ദാദിലെയും ഖോമിലെയും ഷിയാ തീർഥാടന കേന്ദ്രങ്ങൾ അധികൃതർ അടച്ചു.
ഇറാനിൽ 85,000 തടവുകാരെ വിട്ടയച്ചു
12:48 PM Mar 18, 2020 | Deepika.com