കൊറോണയിൽ അതീവ ജാഗ്രത; രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും അടയ്ക്കണമെന്ന് കേന്ദ്രം

07:53 PM Mar 16, 2020 | Deepika.com
കൊറോണ ബാധിതരുടെ എണ്ണം ആഗോള വ്യാപകമായി കുതിച്ചുയരുന്നതിനിടെ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും സ്വിമ്മിംഗ്പൂളുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഒവിവാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.

ആളുകൾ തമ്മിൽ അടുത്തിടപഴകരുതെന്നും ഒരു മീറ്റർ അകലം പാലിക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാളാണ് കർശന നിയന്ത്രണങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

ഇറാനിൽ നിന്നെത്തിയ നാലാമത്തെ ഇന്ത്യൻ സംഘത്തിലെ 53 പേരും ജെയ്സാൽമീറിൽ നിരീക്ഷണത്തിലാണ്. ഇവർക്കാർക്കും രോഗബാധയില്ലെന്നാണ് പ്രാഥമിക പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത്. തുടർ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അഗർവാൾ വ്യക്തമാക്കി.