പരിശോധന കർശനമാക്കും

02:41 PM Mar 16, 2020 | Deepika.com
കോവിഡ്-19 വ്യാപനം തടയാൻ പരിശോധന കൂടുതൽ ഫലപ്രദമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികൾക്കു പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടർയാത്രഅനുവദിക്കൂ.

കേരളത്തിലെത്തുന്ന വിദേശ പൗരന്മാരുടെ കൃത്യമായ വിവരം ജില്ലാ ഭരണകൂടങ്ങൾക്ക് പോലീസ് ശേഖരിച്ചു നൽകേണ്ടതാണെന്നും ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി.

ബസ് സർവീസ്

ചില പ്രദേശങ്ങളിൽ ബസുകൾ ഓടുന്നില്ലെന്ന പരാതിയുണ്ട്. അതു പരിഹരിക്കണം. കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ സർവീസ് സാധാരണ നിലയിലാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും ഉറപ്പുവരുത്തണം. ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങൾക്ക് സാധാരണ ജീവിതം നിലനിർത്തിപോകാനാവശ്യമായ എല്ലാക്കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ എക്സിറ്റ് പോയിന്‍റായിട്ടുള്ള റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. യാത്രക്കാർ പരിശോധനയ്ക്കു സഹകരിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.

പരിശീലനം നല്കും

കൂടുതൽ വോളന്‍റിയർമാരെ ഉപയോഗിക്കുകയും പുതിയ വോളന്‍റിയർമാർക്ക് പരിശീലനം നൽകുകയും ചെയ്യും. ആശുപത്രികളിൽ വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും.

വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടർമാർ എത്രയും പെട്ടെന്ന് വിളിച്ചുചേർക്കണം.

ചടങ്ങുകളിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു പൊതു അഭ്യർഥന യോഗത്തിൽ നടത്തും. പരീക്ഷകൾ തീരുമാനിച്ചതുപോലെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കെ. ശൈലജയും ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

നിരീക്ഷണത്തിൽ 10,944 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ അറിയിച്ചു. 10,655 പേർ വീടുകളിലും 289 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 2,147 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 1,514 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

മൂന്നാറിലെ കെടിഡിസി റിസോർട്ടിൽനിന്നു കോവിഡ്-19 സ്ഥിരീകരിച്ച യുകെ സ്വദേശി ചാടിപ്പോയ സംഭവം വിവാദമാക്കേണ്ടെന്നു മന്ത്രി ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. അദ്ദേഹം രക്ഷപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

രോഗ പ്രതിരോധത്തിന് ഭഗീരഥപ്രയത്നമാണ് സർക്കാർ നടത്തുന്നത്. യുകെ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് ശനിയാഴ്ച രാത്രിയോടെയാണ് വ്യക്തമായത്. സർക്കാരിന്‍റെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശത്തുനിന്ന് എത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി വ്യക്തമാക്കി.