കൊറോണ മരണം 6087 ; വയോജനങ്ങൾക്കു ക്വാറന്‍റൈൻ ഏർപ്പെടുത്തുമെന്നു ബ്രിട്ടൻ

01:08 PM Mar 16, 2020 | Deepika.com
കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വിവിധ ലോകരാഷ്‌ട്രങ്ങൾ കടുത്ത നടപടിയിലേക്കു നീങ്ങുന്നു.

141 രാജ്യങ്ങളിലായി ഇതിനകം 6087 മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 11,63,320 ആയി. സ്പെയിനിലും ഫ്രാൻസിലും അടിയന്തരാവസ്ഥയാണ്. പല രാജ്യങ്ങളും അതിർത്തികൾ അടച്ചു. ഇറ്റലിയിൽ മരണം1907 ആയി. രോഗബാധിതർ 21000.

എഴുപതിനു മേൽ പ്രായമുള്ള എല്ലാവരും സ്വയം ക്വാറന്‍റൈനിൽ പോകണമെന്നു നിർദേശിക്കാൻ ആലോചിക്കുന്നതായി ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. സ്വന്തം വീട്ടിലോ കെയർഹോമിലോ കഴിയാം. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എളുപ്പത്തിൽ രോഗം പിടിപെടാൻ സാധ്യതയുള്ള വയോജനങ്ങളുടെ രക്ഷയ്ക്കാണ് ഇത്തരമൊരു നടപടിയെന്ന് അദ്ദേഹം സ്കൈന്യൂസിനോടു പറഞ്ഞു. ആരോഗ്യവകുപ്പിന് കൂടുതൽ വെന്‍റിലേറ്ററുകൾ ആവശ്യമുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

ഹോട്ടലുകളും മറ്റു കെട്ടിടങ്ങളും താത്കാലികമായി ഏറ്റെടുത്ത് ആശുപത്രികൾ സ്ഥാപിക്കുക, പബുകളും റസ്റ്ററന്‍റുകളും അടയ്ക്കുക, ജനങ്ങൾ കൂട്ടംകൂടുന്നത് നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ട്. ഏതെല്ലാം നിയന്ത്രണങ്ങൾ എപ്പോൾ നടപ്പാക്കണമെന്നതു സംബന്ധിച്ച് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി, ചീഫ് സയന്‍റിഫിക് അഡ്വൈസർ സർ പാട്രിക് വാലസ് എന്നിവരുടെ നിർദേശം തേടിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബ്രിട്ടനിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 35 ആയി.

ഇതിനിടെ എലിസബത്ത് രാജ്ഞി ബക്കിംഹാം കൊട്ടാരത്തിൽനിന്നു വിൻഡ്സറിലേക്കു മാറിത്താമസിച്ചെന്നു റിപ്പോർട്ടുണ്ട്. കൊറോണയെ പേടിച്ചല്ലിതെന്നും സാധാരണ നടപടി മാത്രമാണെന്നും പിന്നീട് വിശദീകരണമുണ്ടായി.