സ്പെയിനിൽ 24 മണിക്കൂറിനിടെ കോവിഡ്-19 സ്ഥിരീകരിച്ചത് 1500 പേർക്ക്. ശനിയാഴ്ചത്തെ കണക്കാണിത്. 5753 പേർക്കാണു രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 1500 പേർക്ക് ഒരു ദിവസത്തിനിടെയാണു രോഗം ബാധിച്ചത്.
ഒരാഴ്ചയ്ക്കിടെ രോഗബാധിതരുടെ എണ്ണത്തിൽ പത്തു മടങ്ങു വർധനവാണ് ഉണ്ടായിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം പതിനായിരം കടക്കുമെന്നു സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് അറിയിച്ചു.
കോവിഡ്-19 വ്യാപനം അനിയന്ത്രിതമായതിനെ തുടർന്നു രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തലസ്ഥാനമായ മാഡ്രിഡിലാണ് സ്ഥിതി രൂക്ഷം. രാജ്യത്ത് ഇതിനകം റിപ്പോർട്ടു ചെയ്തിട്ടുള്ള കേസുകളിൽ പകുതിയിലേറെ മാഡ്രിഡിലാണ്.
ഇറ്റലിയുടെ പാത പിന്തുടർന്ന് കൊറോണയെ തടയാനുള്ള ശ്രമത്തിലാണു സ്പെയിൻ. ഇറ്റലിയിൽ ജനങ്ങൾക്കു പൂർണമായും പൊതുസ്ഥാലത്ത് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
പ്രേതനഗരമായി മാഡ്രിഡ്; കൊറോണയിൽ ഒരാഴ്ചയ്ക്കിടെ പത്തുമടങ്ങ് വർധനവ്
03:35 PM Mar 15, 2020 | Deepika.com