ദുബായ്‌ വിമാനത്തിലെ 270 യാത്രക്കാരെ തിരിച്ചിറക്കി; ആശുപത്രിയിലേക്ക് മാറ്റും

03:23 PM Mar 15, 2020 | Deepika.com
കൊറോണ വൈറസിനെ തുടർന്ന് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരൻ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിനു പിന്നാലെ പരിശോധന ശക്തമാക്കി വിമാനത്താവള അധികൃതർ.

ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരൻ ശ്രമിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. 270 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

സംഭവത്തേ തുടർന്ന് വിമാനത്തിന്‍റെ യാത്രയും തടസപ്പെട്ടു. കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരൻ ഉൾപ്പെടെ 19 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് വിമാനത്തിൽ നിന്നും തിരിച്ചിറക്കിയത്. നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്.

ബ്രീട്ടീഷ് പൗരൻ വിമാനത്തിനുള്ളിൽ കയറിയശേഷമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇയാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് ലഭിച്ചത്. ഉടൻതന്നെ അധികൃതർ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയായിരുന്നു.