കോവിഡ്-19; ജാഗ്രതാ നിർദേശം പാലിക്കാൻ കെസിബിസി ആഹ്വാനം

02:08 PM Mar 15, 2020 | Deepika.com
പ്രസിഡന്‍റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്‍റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് മാർ തോമസ് എന്നിവർ ഒപ്പിട്ടു പുറപ്പെടുവിച്ച സർക്കുലറിന്‍റെ പൂർണ രൂപം.

ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന COVID-19രോഗം നമ്മുടെ സംസ്ഥാനത്തു പടർന്നു കൊണ്ടിരിക്കുന്നു എന്നത് യാഥാർഥ്യമാണ്. ഇതു നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും ജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

തൽസംബന്ധമായ നിയന്ത്രണങ്ങളോടും നിർദേശങ്ങളോടും സഹകരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഗൗരവപൂർണമായ ജാഗ്രത ആവശ്യമായിരിക്കുന്ന ഈ അവസരത്തിൽ, അനിയന്ത്രിതവും അനാവശ്യവുമായ ഭീതി പരത്താനിടയാകുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരുണത്തിൽ സഭയുടെ അജപാലനശുശ്രൂഷയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.

• കേരളസഭയിൽ എല്ലാ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലും സ്ഥാപനങ്ങളിലും നിരന്തരമായ പ്രാർഥന നടക്കുന്നു എന്നത് പ്രത്യാശാഭരിതമാണ്. ചില രൂപതകളിൽ പ്രത്യേക പ്രാർഥനാദിനങ്ങൾ ആചരിക്കപ്പെടുന്നുമുണ്ട്. നമ്മുടെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും ഈ മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി തുടർന്നും പ്രത്യേക പ്രാർഥന നടത്തേണ്ടത് ആവശ്യമാണ്.

• കൊറോണ വൈറസ് ബാധിതരായി ചികിത്സയ്ക്കായി ഐസൊലേഷനിൽ കഴിയുന്നവർക്കും നിരീക്ഷണത്തിനായി മാറ്റി താമസിപ്പിക്കപ്പെട്ടിട്ടുള്ളവർക്കും ആവശ്യമായ അജപാലന ശുശ്രൂഷകൾ ലഭ്യമാക്കുന്നതിനെപ്പറ്റി പ്രത്യേകം കരുതൽ ഉണ്ടായിരിക്കേണ്ടതാണ്.

• നമ്മുടെ എല്ലാ ദേവാലയങ്ങളിലും സർക്കാർ നല്കിയിട്ടുള്ള നിയന്ത്രണങ്ങൾക്കു വിധേയമായി പ്രാർഥന നടത്തുവാനുള്ള സൗകര്യം വിശ്വാസികൾക്കു നല്കേണ്ടതാണ്.

• വിശ്വാസികൾക്ക് അനുരഞ്ജന കൂദാശയും ദിവ്യകാരുണ്യവും രോഗീലേപനവും സ്വീകരിക്കുവാനുള്ള ക്രമീകരണങ്ങൾ അജപാലകരായ വൈദികർ ചെയ്യേണ്ടതാണ്.

• ദിവ്യകാരുണ്യം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു രോഗിക്കും അതിനുള്ള അവസരം നിഷേധിക്കപ്പെടരുത്.

• ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ ദിവ്യകാരുണ്യം ആവശ്യപ്പെടുന്ന രോഗികൾക്ക് അവിടെ കത്തോലിക്കരായ നേഴ്സുമാർ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിൽ അവർ വഴി ആശുപത്രി അധികാരികളു‌ടെ അനുവാദത്തോടെ ദിവ്യകാരുണ്യം നല്കാവുന്നതാണ്.

• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും, ഇടവകകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ വഴി ദിവ്യകാരുണ്യം നല്കേണ്ടതാണ്.

• ഈ പ്രത്യേക സാഹചര്യത്തിൽ ദിവ്യബലിയിൽ സംബന്ധിക്കാൻ സാധിക്കാത്തവർ, ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ദിവ്യബലി ആത്മീയ പോഷണത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

• ഓരോ കുടുംബവും യാമപ്രാർത്ഥന, വിശുദ്ധഗ്രന്ഥ പാരായണം, നോന്പ്, ഉപവാസം എന്നിവയിലൂടെ കൂടുതൽ ദൈവാശ്രയത്വത്തിലേക്കും ദൈവകരുണയിലുള്ള പ്രത്യാശയിലേക്കും വളരാനുള്ള അവ സരമായി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

• കോവിഡ്-19 വ്യാപിക്കുന്ന ഈ അടിയന്തര സന്ദർഭത്തിൽ അവസരോചിതമായ ആത്മനിയന്ത്രണത്തോടെ സർക്കാരിന്‍റെ നിബന്ധനകളോടും നിർദേശങ്ങളോടും സഭാധികാരികളുടെ ആഹ്വാനങ്ങളോടും സർവാത്മനാസഹകരിച്ച് ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കണമെന്ന് ഏവരോടും അഭ്യർഥിക്കുന്നു.

• 63/2020 ലെ സർക്കുലറിൽ പറഞ്ഞിരുന്നതുപോലെ ഓരോ രൂപതാധ്യക്ഷനും സഹചര്യങ്ങൾ പരിഗണിച്ച് വേണ്ട മുൻകരുതലുകളും അജപാലനപരമായ ക്രമീകരണങ്ങളും ചെയ്യാവുന്നതാണ്.രോഗാവസ്ഥയിലായിരിക്കുന്ന എല്ലാവരെയും ദൈവത്തിന്‍റെ കരുണാപൂർവകമായ സംരക്ഷണത്തിനു സമർപ്പിക്കുകയും ആത്മീയമായ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്യുന്നു. കർത്താവിന്‍റെ സംരക്ഷണത്തിനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനുമായി എല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.