ഇടുക്കിയിൽ 61 പേർ വീടുകളിൽ നിരീക്ഷണത്തിൽ

02:05 PM Mar 13, 2020 | Deepika.com
ഇടുക്കി ജില്ലയിൽ കോവിഡ് -19 ബാധിതരില്ല. നിലവിൽ ആരും ഐസൊലേഷൻ വാർഡിൽ കഴിയുന്നില്ലെന്നും എന്നാൽ, 61 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം ഏഴുപേർ കൂടി നിരീക്ഷണത്തിലുണ്ട്. ഇവരിൽ ഒരാൾ ഇറ്റലിയിൽനിന്നും ആറു പേർ മലേഷ്യയിൽനിന്നും എത്തിയവരാണ്.

ഇടുക്കി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഉത്തരേന്ത്യൻ സ്വദേശിക്കു കൊറോണ ബാധയില്ലെന്നു കഴിഞ്ഞദിവസം പരിശോധനയിൽ വ്യക്തമായിരുന്നു.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് എത്തിയവരും രോഗം ഉണ്ടെന്നു സംശയിക്കുന്നവരും നേരിട്ട് ആശുപത്രിയിൽ വരേണ്ടതില്ല. അവർ ഏറ്റവും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളിലോ (ദിശ-1056) 04862233130, 04862233111 എന്ന നന്പറുകളിലൊ ബന്ധപ്പെടുകയാണു വേണ്ടത്.

ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കു രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ബുക്കിംഗുകൾ അനുവദിക്കാവൂ എന്നു ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, മൂന്നാർ, തേക്കടി ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം വിജനമായിക്കഴിഞ്ഞു.