പത്തു വലിയ മഹാമാരികൾ

01:49 PM Mar 13, 2020 | Deepika.com
1. എച്ച്ഐവി-എയിഡ്സ്

ഉച്ചകാലഘട്ടം: 2005-12
മരണം: 3.6 കോടി
കാരണം: എച്ച്ഐവി/എയിഡ്സ്



1976-ൽ ഇപ്പോഴത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എച്ച്ഐവി/എയിഡ്സ് കണ്ടെത്തുന്നത്. 1981-നുശേഷം ഇതുമൂലം 3.6 കോടി പേർ മരിച്ചിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇപ്പോൾ ലോകത്ത് മൂന്നരക്കോടിയോളം രോഗികൾ ഉണ്ട്. അവരിൽ മഹാഭൂരിപക്ഷം സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്. 2005-12 കാലത്ത് പ്രതിവർഷം 20 ലക്ഷം പേർ ഇതുമൂലം മരിച്ചിരുന്നു.

2. ഹോങ്കോംഗ് ഫ്ളൂ

വർഷം: 1968
മരണം: 10 ലക്ഷം
കാരണം: ഇൻഫ്ളുവൻസ



ഇൻഫ്ളുവൻസ എയുടെ എച്ച് 3എൻ 2 ഇനമാണ് ഇതിനു കാരണം. 1968 ജൂലൈ 13-നാണു ഹോങ്കോംഗിൽ ആദ്യരോഗബാധ നിർണയിച്ചത്. 17 ദിവസംകൊണ്ടു സിംഗപ്പൂരിലും വിയറ്റ്നാമിലും രോഗം എത്തി. ഫിലിപ്പീൻസ്, ഇന്ത്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഇത് എത്തി. ഹോങ്കോംഗിൽ മാത്രം അഞ്ചു ലക്ഷംപേർ മരിച്ചു. ഇത് അവിടെ അന്നുണ്ടായിരുന്നവരുടെ 15 ശതമാനമായിരുന്നു. ലോകമാകെ 0.5 ശതമാനമായിരുന്നു മരണനിരക്ക്.

3. ഏഷ്യൻ ഫ്ളൂ
കാലം: 1956-58
മരണം: 20 ലക്ഷം
കാരണം: ഇൻഫ്ളുവൻസ



ഇൻഫ്ളുവൻസ എയുടെ എച്ച്ടു എൻ‌ടു ഉപവിഭാഗമാണ് ഇതിനു കാരണമായത്. ചൈനയിൽ തുടക്കമിട്ട ഇതു രണ്ടരവർഷം നീണ്ടുനിന്നു. ചൈനയുടെ ഗീഷൂ പ്രവിശ്യയിൽ തുടങ്ങിയ ഇതു ഹോങ്കോംഗിലും സിംഗപ്പൂരിലും അമേരിക്കയിലും എത്തി. അമേരിക്കയിൽ മാത്രം 69,800 പേർ മരണമടഞ്ഞു.

4. സ്പാനിഷ് ഫ്ളൂ

കാലം: 1918-20
മരണം: അഞ്ചു കോടി
കാരണം:ഇൻഫ്ളുവൻസ



ലോകജനസംഖ്യയിൽ മൂന്നിലൊന്നിനെ ബാധിച്ചതാണ് 1918-ലെ ഫ്ളൂ. ഫ്ളൂ മഹാമാരി എന്നൊക്കെ അറിയപ്പെടുന്ന സ്പാനിഷ് ഫ്ളൂ. രണ്ടു വർഷം നീണ്ടു ഇത്. പത്തു ശതമാനം മുതൽ 20 ശതമാനംവരെയായിരുന്നു പല രാജ്യങ്ങളിലും മരണനിരക്ക്. കുട്ടികളെയും വൃദ്ധരെയും മറ്റു രോഗികളെയും മാത്രമല്ല യുവാക്കളെയും കാര്യമായി ആക്രമിച്ചു എന്നതാണ് ഈ മഹാമാരിയുടെ പ്രത്യേകത.

5. ആറാം കോളറ മഹാമാരി

കാലം: 1910-11
മരണം: എട്ടുലക്ഷം
കാരണം: കോളറ



ആറാമത്തെ കോളറ മഹാമാരി എന്നറിയപ്പെടുന്ന ഇത് ഇന്ത്യയിലാണു തുടങ്ങിയത്. പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലും അമേരിക്കയിലും ഇതു വ്യാപിച്ചു. അമേരിക്കയിൽ രോഗികളെ വേഗം ഒറ്റപ്പെടുത്തി മാറ്റിപ്പാർപ്പിച്ചതിനാൽ വ്യാപനം തടയാനായി. 11 പേർ മാത്രമേ അവിടെ മരിച്ചുള്ളൂ. ഇന്ത്യയിലായിരുന്നു കൂടുതൽ മരണം.

6. റഷ്യൻ ഫ്ളൂ

കാലം: 1889-90
മരണം: 10 ലക്ഷം
കാരണം: ഇൻഫ്ളുവൻസ



ഏഷ്യാറ്റിക് ഫ്ളൂ എന്നുകൂടി പേരുള്ള ഇത് ഇൻഫ്ളുവൻസ എ വൈറസിന്‍റെ എച്ച്ടു എൻടു ഉപവിഭാഗംമൂലം ഉണ്ടായതാണ്. 1889 മേയിൽ തുർക്ക്മെനിസ്ഥാൻ, കാനഡ, ഗ്രീൻലാൻഡ് എന്നീ വ്യത്യസ്ത രാജ്യങ്ങളിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. അണുജീവികളെപ്പറ്റിയുള്ള പഠനത്തിന്‍റെ പ്രാരംഭകാലത്തായിരുന്നു ഈ രോഗബാധ. ഇതേപ്പറ്റിയുള്ള പഠനങ്ങൾ വൈറസുകളെപ്പറ്റിയുള്ള അറിവിലേക്കു നയിച്ചു.

7. മൂന്നാം കോളറ മഹാമാരി

കാലം: 1852-60
മരണം: 10 ലക്ഷം
കാരണം: കോളറ



ഏഴു കോളറ മഹാമാരികളിൽ ഏറ്റവും മാരകമായത്. ആദ്യത്തെ രണ്ടുംപോലെ ഇതും ഇന്ത്യയിലാണു തുടങ്ങിയത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ എല്ലാ ഭൂഖണ്ഡങ്ങളിലും രോഗം ബാധിച്ചു. വെള്ളത്തിലൂടെയാണ് ഇതു പടരുന്നതെന്നു ബ്രിട്ടീഷ് ഡോക്ടർ ജോൺ സ്നോ 1854-ൽ കണ്ടെത്തി. ആ വർഷം ബ്രിട്ടനിൽ 23,000 പേർ ഈ രോഗം മൂലം മരിച്ചു.

8. കറുത്ത മരണം

കാലം: 1346-53
മരണം: 20 കോടി വരെ
കാരണം: ബ്യൂബോണിക് പ്ലേഗ്



യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും പടർന്ന മഹാമാരി. എലികളുടെ ദേഹത്ത് വസിക്കുന്ന ഒരുതരം ഈച്ചയാണ് പ്ലേഗിനു കാരണമായ യെർസീനിയ പെസ്റ്റിസിനെ പരത്തുന്നത്. ഏഷ്യയിൽ തുടക്കമിട്ട രോഗബാധ എല്ലാ ഭൂഖണ്ഡങ്ങളിലുമെത്തിയത് കപ്പലുകളിൽ കയറിപ്പറ്റിയ എലികൾ മൂലമാണ്. യൂറോപ്പിലായിരുന്നു ഏറ്റവുമധികം പേർ മരിച്ചത്.

9. ജസ്റ്റീനിയൻ പ്ലേഗ്

കാലം: 541-542
മരണം: 2.5 കോടി
കാരണം: ബ്യൂബോണിക് പ്ലേഗ്



അക്കാലത്തെ യൂറോപ്യൻ ജനസംഖ്യയിൽ പകുതിപേരെയും കൊന്നൊടുക്കിയതാണ് ഈ പ്ലേഗ് ബാധ. ബ്യൂബോണിക് പ്ലേഗിന്‍റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വലിയ ആക്രമണമാണിത്. കോൺസ്റ്റാന്‍റിനോപ്പിൾ ആസ്ഥാനമായിരുന്ന ബൈസന്‍റൈൻ സാമ്രാജ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ദുർബലമാക്കിയ രോഗബാധയുമാണിത്. രോഗത്തിന്‍റെ മൂർധന്യത്തിൽ പ്രതിദിനം 5000 പേരാണു കോൺസ്റ്റാന്‍റിനോപ്പിൾ നഗരത്തിൽ മരിച്ചുവീണിരുന്നത്. നഗരവാസികളിൽ 40 ശതമാനം മരിച്ചു.

10. ആന്‍റോണൈൻ പ്ലേഗ്

വർഷം: 165-180
മരണം: 50 ലക്ഷം
കാരണം: അജ്ഞാതം



ഗാലനിലെ പ്ലേഗ് എന്നുകൂടി പേരുള്ള ഇത് വടക്കൻ ആഫ്രിക്കയിൽ യുദ്ധത്തിനു പോയ റോമൻ സാമ്രാജ്യപടയാളികൾ കൊണ്ടുവന്നതാണിത്. വസൂരിയോ അഞ്ചാംപനിയോ ആകാം രോഗമെന്നു കരുതുന്നു. റോമൻ ചക്രവർത്തി ലൂഷ്യസ് വേരുസ് ഇതുമൂലം മരിച്ചു. മാർക്കസ് ഔറേലിയസ് ചക്രവർത്തിയുടെ കോ-റീജന്‍റായിരുന്നു ലൂഷ്യസ്. മാർക്കസ് ഔറേലിയസിന്‍റെ കുടുംബപ്പേരായ ആന്‍റോണി നൂസിൽനിന്നാണ് ആന്‍റോണൈൻ എന്ന പേരുവന്നത്.