10 പരിശോധനാ ഫലങ്ങൾ നെഗറ്റീവ്; മൂന്നു കുഞ്ഞുങ്ങളും നിരീക്ഷണത്തിൽ

01:41 PM Mar 12, 2020 | Deepika.com
കോവിഡ് 19 മായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ പ്രാഥമിക പരിശോധനാ ഫലങ്ങൾ നെഗറ്റീവ് എന്നു ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാഫലം നെഗീറ്റവായ മറ്റ് അഞ്ചു പേരെയും വീടുകളിലേക്കു മാറ്റും. കഴിഞ്ഞ ദിവസങ്ങളിൽ അയച്ചിട്ടുള്ള 14 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി ആറു പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടു വയസു വീതമുള്ള രണ്ട് കുഞ്ഞുങ്ങളും നിരീക്ഷണത്തിലുണ്ട്. ഇവരുടെ അമ്മമാരെയും ഐസൊലേൻ വാർഡിൽ പരിചരണത്തിനായി ഒപ്പം നിർത്തിയിരിക്കുകയാണ്.

25 പേർ ഐസോലേഷനിൽ

25 പേരാണ് നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചു പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും രണ്ടു പേർ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലുണ്ട്. 900 പേരെയാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

ഇറ്റലിയിൽനിന്നെത്തിയ റാന്നി ഐത്തല സ്വദേശികൾക്കും ഇവരുമായി നേരിട്ട് സന്പർക്കം പുലർത്തിയവർക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി സന്പർക്കമുണ്ടായിരുന്നവരെയാണ് ആശുപത്രികളിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി വീടുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളിലേക്കു മാറ്റി തുടർ പരിശോധന നടത്തുകയാണ് ചെയ്തുവരുന്നത്.

ഭക്ഷണം എത്തിക്കും

ഇതുകൂടാതെ 900ൽ അധികം ആളുകളെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലായാണ് ഇവരുള്ളത്. ആവശ്യക്കാർക്കു ഭക്ഷണവും വെള്ളവും എത്തിക്കാൻ ക്രമീകരണമായിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. പുറത്തേക്കിറങ്ങാനാകാത്ത സാഹചര്യത്തിൽ തൊഴിൽ നഷ്ടമായ പല കുടുംബങ്ങളും പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടൽ.

രോഗബാധിതരുമായി നേരിട്ട് ഇടപഴകിയവർ 28 ദിവസവും മറ്റുള്ളവർ 14 ദിവസവുമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ആശുപത്രികളിൽ പരിശോധന നടത്തി ഫലം നെഗറ്റീവെന്നു തെളിഞ്ഞാലും ഇവരും 14 ദിവസമെങ്കിലും നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം. ഇക്കാല‍യളവിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ വീണ്ടും പരിശോധകൾക്കു വിധേയമാക്കും.

പ്രതിരോധക്കോട്ട തീർത്തു പത്തനംതിട്ട

* 10 പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതു ശുഭസൂചന.

* ആറുപേരെ കൂടി ആശുപത്രി നിരീക്ഷണത്തിലാക്കി.

* 900 ൽ അധികം ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ.

* നിരീക്ഷണത്തിലുളളവർ പുറത്തിറങ്ങിയാൽ പോലീസ് നടപടി.

* പത്തനംതിട്ടയിലേക്കു തിരുവനന്തപുരം, പാരിപ്പളളി, കൊല്ലം, കോട്ടയം മെഡിക്കൽ കോളജുകളിൽനിന്ന് ഡോക്ടർമാരുടെ സംഘം.

* ആശുപത്രി ഐസൊലേഷൻ വാർഡുകളിലും വീടുകളിലും നിരീക്ഷണത്തിലുളളവർക്കു ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ സപ്ലൈകോ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ.

* റാന്നിയിലും പന്തളത്തും സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് ഐസൊലേഷൻ മുറികൾ തുറന്നു.

* കൊറോണ സ്ഥിരീകരിച്ചവർ യാത്ര ചെയ്ത റൂട്ട് മാപ്പ് പുറത്തുവിട്ടതിനെത്തുടർന്ന് അവരുമായി സന്പർക്കമുണ്ടായ 70പേർ നിരീക്ഷണത്തിനു സന്നദ്ധത അറിയിച്ചു.

* ഇ പോസ് മെഷീനിൽ വിരൽ പതിപ്പിക്കുന്ന വിഷയത്തിൽ മുടങ്ങിപ്പോയ റേഷൻ വിതരണം ബദൽസംവിധാനത്തിലൂടെ പുനരാരംഭിച്ചു.

* വീടുകളിൽ നിരീക്ഷണത്തിലായ കുട്ടികളെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് സ്കൂളുകളിൽ പ്രത്യേക മുറി സജ്ജമാക്കി പരീക്ഷയെഴുതിപ്പിച്ചു.