യാത്രാവഴി തേടി ആരോഗ്യവകുപ്പ്, റൂട്ട് മാപ്പ് കണ്ട് പകച്ചു ജനം

01:38 PM Mar 12, 2020 | Deepika.com
കോവിഡ് 19 ബാധിതരെന്നു തിരിച്ചറിഞ്ഞ ഐത്തല സ്വദേശികളും ഇവരിൽനിന്നു രോഗം പടർന്ന വടശേരിക്കര സ്വദേശികളായ അമ്മയും മകളും സഞ്ചരിച്ച വഴികളിലൂടെ ആരോഗ്യവകുപ്പ്. രണ്ടു കുടുംബവും സഞ്ചരിച്ചിട്ടുള്ള വഴികൾ തിരിച്ചറിഞ്ഞു കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പുറത്തുവിട്ട റൂട്ട് മാപ്പ് കണ്ട് അന്തംവിട്ടിരിക്കുകയാണു പൊതുജനം. റൂട്ട്മാപ്പ് കണ്ട് ഇന്നലെ വൈകുന്നേരം വരെ 70 പേർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു സ്വയം നിരീക്ഷണത്തിലാകാൻ തീരുമാനിച്ച വിവരം അറിയിച്ചു.

ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബം കഴിഞ്ഞ ഫെബ്രുവരി 29ന് നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ചു റാന്നി ഐത്തലയിലെ വീട്ടിലെത്തുകയും പിന്നീടു കഴിഞ്ഞ ഒന്നു മുതൽ ആശുപത്രിയിൽ അഡ്മിറ്റാകുന്ന ആറു വരെയുള്ള തീയതികളിൽ നടത്തിയ യാത്രകളുമാണ് റൂട്ട്മാപ്പിലുള്ളത്. ഇവരിൽനിന്നു രോഗം പകർന്നവരുടെ യാത്രാവിവരം അടങ്ങുന്ന റൂട്ട്മാപ്പും നൽകിയിട്ടുണ്ട്.

യാത്രകൾക്കിടെ ഇവർ കയറിയിട്ടുള്ള ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, എസ്പി ഓഫീസ് എന്നിവിടങ്ങളിലെത്തിയ സമയം ഉൾപ്പെടെ ഉണ്ട്. വടശേരിക്കര സ്വദേശികളായ സ്ത്രീകൾ കോട്ടയത്തേക്കു യാത്ര ചെയ്ത സ്വകാര്യ ബസിന്‍റെ വിവരവും കോട്ടയത്ത് അവർ കയറിയ കടയുടെ വിവരവും അടങ്ങുന്നതാണ് റൂട്ട്മാപ്പ്. ഈ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ഇതേ സമയത്ത് ഈ സ്ഥാപനങ്ങളിലോ ഇവർ സഞ്ചരിച്ച വാഹനങ്ങളിലോ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കാനാണ് നിർദേശം.

ഇങ്ങനെയുള്ളവരെ നിരീക്ഷണത്തിൽ വയ്ക്കേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രോഗബാധിതരെന്നു തിരിച്ചറിഞ്ഞവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാവരെയും കണ്ടെത്തുന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് റൂട്ട്മാപ്പ് പുറത്തുവിട്ടത്. 9188297118, 9188294118 എന്നീ നന്പരുകളിലേക്ക് വിവരങ്ങൾ കൈമാറാനാണ് നിർദേശം.