24 മണിക്കൂർ പിന്നിട്ട് ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ; എംബസി സഹായമെത്തിയില്ല

03:25 PM Mar 11, 2020 | Deepika.com
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കു മടങ്ങാനാകാതെ ഇറ്റലിയിൽ കഴിയുന്ന മലയാളികളുടെ കാത്തിരിപ്പ് 24 മണിക്കൂർ പിന്നിടുന്നു. നാട്ടിലേക്കു മടങ്ങുന്നതിനായി ഫുമിച്ചിനോ എയർപോർട്ടിലെത്തിയ 45 മലയാളികളാണ് ഇന്ത്യൻ സർക്കാർ യാത്രയ്ക്കു തടസം നിൽക്കുന്നുവെന്ന വിമാനക്കന്പനിയുടെ വിശദീകരണത്തെത്തുടർന്നു കുടുങ്ങിയത്.

ഇതോടെ നിസഹായവസ്ഥ ചൂണ്ടിക്കാട്ടി ഇവർ നാട്ടിലുള്ള ബന്ധുക്കൾക്കും സൃഹൃത്തുക്കൾക്കും വീഡിയോ സന്ദേശം അയച്ചിരുന്നു. "സുഹൃത്തുക്കളെ, ഞങ്ങൾ ഇറ്റലിയിൽ നിന്നാണ്. വിമാനടിക്കറ്റ് എടുത്തിട്ട് ഞങ്ങൾക്കു കേരളത്തിലേക്കു കയറാൻ പറ്റുന്നില്ല. ഇന്ത്യൻ സർക്കാർ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റലിയിലെ സർക്കാർ പറയുന്നത്. പ്രവാസികളായ ഞങ്ങൾ എവിടേക്കാണ് പോകേണ്ടതെന്ന് നിങ്ങൾ പറയൂ... എന്നിങ്ങനെയാണ് വീഡിയോ സന്ദേശത്തിൽ അവർ പങ്കുവച്ചിട്ടുള്ളത്.

കൊച്ചുകുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. എറണാകുളം, പുത്തൻവേലിക്കര, മാള, തൃശൂർ സ്വദേശികളാണ് ഇവരിൽ ഭൂരിഭാഗവും. ഇറ്റലിയിലെ മിലാൻ വിമാനത്താവളത്തിലും മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. എംബസിയിൽനിന്ന് ആരും ബന്ധപ്പെട്ടില്ലെന്നു കുടുങ്ങികിടക്കുന്നവർ പറഞ്ഞു.

മിലാനിൽനിന്നു ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റെടുത്തവരാണു കുടുങ്ങിയത്. കോവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടതായി വിമാനത്താവളത്തിൽ കുടുങ്ങിയവർ പറയുന്നു.

സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ അഞ്ചാം തീയതി പുറപ്പെടുവിച്ച സർക്കുലറാണ് ഇവർക്കു വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കു മടങ്ങുന്നവർ കോവിഡ് 19 ബാധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു സർക്കുലറിൽ പറയുന്നത്.