കടുത്ത നിയന്ത്രണം; അതീവ ജാഗ്രത

02:45 PM Mar 11, 2020 | Deepika.com
കോവിഡ്- 19 രോഗബാധ കൂടുതൽ പേർക്കു സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു കടുത്ത നിയന്ത്രണവും അതീവ ജാഗ്രതാ നിർദേശവും പ്രഖ്യാപിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണു കടുത്ത നിയന്ത്രണവും സർക്കാരിന്‍റെ ശക്തമായ ഇടപെടലുകളും നടത്താൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

പ്രധാന നിർദേശങ്ങൾ

• ഏഴാം ക്ലാസ് വരെ ഇക്കുറി പരീക്ഷയില്ല. ഈ മാസം 31 വരെ സ്കൂളുകൾ അടച്ചിടും. സിബിഎസ്ഇ, ഐസിഎസ്ഇ, അണ്‍ എയ്ഡഡ് വിദ്യാലയങ്ങൾക്കും ഇത് ബാധകം.

• എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളും എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകളും നടക്കും. പരീക്ഷയെഴുതാൻ വരുന്നവരിൽ രോഗലക്ഷണമുള്ളവരുണ്ടെങ്കിൽ പ്രത്യേക മുറിയിൽ പരീക്ഷയെഴുതിക്കും.

• പ്രഫഷണൽ കോളജുകളടക്കം എല്ലാ കോളജുകളും ഈ മാസം 31 വരെ അടച്ചിടും. അതേസമയം, സർവകലാശാലാ പരീക്ഷകളിൽ മാറ്റമുണ്ടായിരിക്കില്ല.

• ട്യൂഷൻ ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ, എൻട്രൻസ് പരിശീലനം എന്നിവ ഒഴിവാക്കണം.

• മദ്രസകൾ, അങ്കണവാടികൾ, ട്യൂട്ടോറിയലുകൾ എന്നിവയും 31 വരെ അടച്ചിടണം. അങ്കണവാടികളിൽ പോകുന്ന കുട്ടികൾക്കുള്ള ഭക്ഷണം അവരുടെ വീടുകളിലെത്തിക്കും.

• ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്കു ജില്ലാ കളക്ടർമാർ നിർദേശം നൽകും.

• ശബരിമലയിൽ പൂജകൾ നടക്കും. ദർശനത്തിന് ഈ ഘട്ടത്തിൽ പോകരുത്.


• വിവാഹങ്ങൾ വളരെ ചുരുങ്ങിയ രീതിയിൽ മാത്രം നടത്തണം.

• സിനിമാശാലകൾ 31 വരെ അടച്ചിടണം. നാടകം പോലെ ആളുകൾ അധികമായി ഒത്തുചേരുന്ന കലാ-സാംസ്കാരിക പരിപാടികളും മാറ്റിവയ്ക്കണം.

• നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്കു ഭക്ഷണമെത്തിക്കാൻ സംവിധാനം ഉണ്ടാകും.

• സർക്കാരുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റി. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളും പെടും.

• സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലുകൾ. എല്ലായിടത്തും സാനിറ്റൈസർ.

• ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന് വരുന്നവർ സ്വയംസന്നദ്ധരായി മുൻകരുതലുകളെടുക്കണം. അവർ വീടുകളിലോ ഹോട്ടലുകളിലോ മറ്റ് ആളുകളുമായി സന്പർക്കമില്ലാതെ കഴിയണം. ആരോഗ്യവകുപ്പിനെ അറിയിക്കണം.

• വിമാനത്താവളങ്ങളിലും വിദേശത്തുനിന്നു ജനമെത്തുന്ന മറ്റു യാത്രാമാർഗങ്ങളിലും നിരീക്ഷണം ശക്തമാക്കും.

• വൈറസ് ബാധിത പ്രദേശങ്ങളിൽനിന്ന് വന്നവരുണ്ടോയെന്നു കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഡ് മെംബർമാരുടെയും ആശാ വർക്കർമാരുടെയും സഹായത്തോടെ നിരീക്ഷണം ശക്തമാക്കും. നഗരപ്രദേശത്ത് റെസിഡന്‍റ്സ് അസോസിയേഷന്‍റെ സഹായം ലഭ്യമാക്കും.

• സാന്പിൾ പരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകൾക്ക് അനുമതി.