കോവിഡ്- 19: വിദ്യാലയങ്ങൾ അ‌ടയ്ക്കുന്നു, വിമാനങ്ങൾ റദ്ദാക്കുന്നു

03:35 PM Mar 08, 2020 | Deepika.com
ഒമാനിൽനിന്നെത്തിയ ഒരു തമിഴ്നാട്ടുകാരനും ഇറാനിൽനിന്നെത്തിയ രണ്ടു ലഡാക്ക് സ്വദേശികൾക്കും കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 34 ആയി.

ലോകമാകെ മരിച്ചവരുടെ എണ്ണം 3,524 ആയും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേറെ (1,03,950 പേർ) ആയെന്നും റിപ്പോർട്ട് ചെയ്തതോടെ വിവിധ രാജ്യങ്ങളിൽ കൂടുതൽ വിദ്യാലയങ്ങൾ അടയ്ക്കുകയും വിമാന സർവീസുകളും പൊതുപരിപാടികളും റദ്ദാക്കുകയും ചെയ്യുന്നു.
ലോകത്ത് 13 രാജ്യങ്ങളിലായി 29 കോടി വിദ്യാർഥികൾക്കു സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയതായി യുനെസ്കോ അറിയിച്ചു. ഒന്പതു രാജ്യങ്ങളിൽ പൂർണമായി സ്കൂളുകൾ അടച്ചാൽ 18 കോടി വിദ്യാർഥികളുടെകൂടി പഠനം മുടങ്ങും.

ഇറ്റലി, ഇറാൻ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിലെ സ്കൂളുകളെല്ലാം ആഴ്ചകളായി അടച്ചിരിക്കുകയാണ്. ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഈ മാസത്തേക്കു പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഈ കുട്ടികളുടെ വാർഷിക പരീക്ഷകളും മാറ്റി. ജമ്മുവിലും സാംബയിലും കോവിഡ് ഭീതിയെത്തുടർന്ന് എല്ലാ പ്രൈമറി സ്കൂളുകളും ഇന്നലെ അടച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട കിംവദന്തികളിൽനിന്ന് അകലം പാലിക്കാനും ഹസ്തദാനത്തിനു പകരം ഇന്ത്യൻ രീതിയിൽ കൈകൂപ്പി നമസ്തേയിലൂടെ അഭിവാദനം ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നമസ്തേ പറയുന്ന ശീലത്തിലേക്കു തിരിച്ചുവരാനുള്ള സമയമാണിതെന്നും ലോകം മുഴുവൻ ഇപ്പോൾ കൈകൂപ്പിയാണ് അഭിവാദ്യം ചെയ്യുന്നതെന്നും മോദി പറഞ്ഞു.

ആൾക്കൂട്ടങ്ങൾ കഴിയുന്നത്ര ഒഴിവാക്കണമെന്ന് കോവിഡ് രോഗം പടരുന്നതിനെക്കുറിച്ചുള്ള അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രോഗബാധയുള്ള പ്രദേശത്ത് അടിയന്തര വൈദ്യസഹായവും ക്വാറന്‍റൈൻ സൗകര്യങ്ങളും ഒരുക്കണമെന്നും മോദി നിർദേശിച്ചു.

ഇതിനിടെ, ഇറ്റലിയിൽനിന്നെത്തിയ രണ്ടു പേരെ കോവിഡ് സംശയിച്ച് പഞ്ചാബിലെ ഹോഷിയാർപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രക്തപരിശോധനാ ഫലം വന്നാലേ സ്ഥിരീകരിക്കാനാകൂ.

എന്നാൽ, രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽനിന്നെത്തിയ സഞ്ചാരികളുമായി പലതരത്തിൽ സന്പർക്കം പുലർത്തിയ 280 പേർക്കും കൊറോണ രോഗം ബാധിച്ചിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായി.

വിനോദസഞ്ചാരികൾ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി എന്നിവിടങ്ങളിലുള്ളവരെയാണ് പ്രത്യേകം മാറ്റി താമസിപ്പിച്ചു പരിശോധനയ്ക്കു വിധേയമാക്കിയത്.

ഫെബ്രുവരി 21 മുതൽ 28 വരെ രാജസ്ഥാൻ സന്ദർശിച്ച 27 സഞ്ചാരികളിൽ ദന്പതികൾക്കു പുറമെ 15 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നു.

ജോർജ് കള്ളിവയലിൽ