ന്യൂഡൽഹി: ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവനില്‍ വച്ച് പീഡനത്തിനിരയായി എന്ന പരാതിയുമായി യുവതി. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ യുപി ഭവനിലെ നിരവധി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
കേസിലെ കുറ്റാരോപിതനായ രാജ്യവര്‍ധന്‍ സിംഗ് പാര്, മഹാറാണ പ്രതാപ് സേന എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റാണ്. മേയ് 26ന് ഉച്ചയ്ക്ക് 12.15ന് രാജ്യവര്‍ധന്‍ ഒരു പെണ്‍കുട്ടിക്കൊപ്പം യുപി ഭവനിലെത്തി മുറിയെടുത്തു.
തുടര്‍ന്ന് ഇവര്‍ 1.50 സ്ഥലത്ത് നിന്നും മടങ്ങിയതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിനു പിന്നാലെയാണ് യുവതി ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇവര്‍ താമസിച്ച 122-ാം മുറി പോലീസ് സീല്‍ ചെയ്തു.
കൃത്യമായ രേഖകൾ ഹാജരാക്കാതെ രാജ്യവർധന്‍ മുറി നൽകിയതിനാണ് യുപി ഭവനിലെ ജീവനക്കാരെ ജോലിയിൽ നിന്നും സസ്പൻഡ് ചെയ്തത്.
ഡൽഹിയിലെ യുപി ഭവനിൽ യുവതിക്ക് പീഡനം; ജീവനക്കാരെ സസ്പെൻഡ് ചെയ്തു
11:57 AM May 30, 2023 | Deepika.com