തുടർച്ചയായ ഏഴു ദിവസത്തെ താഴ്ചകൾക്കു ശേഷം ഓഹരികൾ ഇന്നലെ ഉണർവ് കാണിച്ചു. കോവിഡ്-19 മൂലമുണ്ടാകുന്ന സാന്പത്തിക മാന്ദ്യം ഒഴിവാക്കാൻ വിവിധരാജ്യങ്ങളിലെ സർക്കാരുകളും കേന്ദ്ര ബാങ്കുകളും യോജിച്ചു നീങ്ങും എന്ന സൂചനയാണു കന്പോളങ്ങളെ സഹായിച്ചത്.
തലേന്ന് അമേരിക്കൻ ഓഹരി സൂചികകൾ റിക്കാർഡ് കുതിപ്പ് നടത്തിയതിന്റെ തുടർച്ചയാണ് ഇന്നലെ ഏഷ്യയിലും മറ്റും കണ്ടത്. അമേരിക്കയിലെ ഡൗ ജോൺസ് സൂചിക 1296.81 പോയിന്റ് (5.1 ശതമാനം) നേട്ടമാണു തിങ്കളാഴ്ച കുറിച്ചത്. പോയിന്റ് നിലയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കുതിപ്പായി അത്.
എന്നാൽ ഈ ആവേശം ഇന്നലെ ഏഷ്യയിൽ അതേപടി ഉണ്ടായില്ല. എന്നു മാത്രമല്ല ഇടയ്ക്കു സൂചികകൾ താഴുകയും ചെയ്തു.
ബിഎസ്ഇ സെൻസെക്സ് ഇന്നലെ പല ചാഞ്ചാട്ടങ്ങൾക്കുശേഷം 479.68 പോയിന്റ് (1.26 ശതമാനം) നേട്ടത്തിൽ ക്ലോസ് ചെയ്തു. ക്ലോസിംഗ് നിരക്ക് 38,623.7 നിഫ്റ്റി 170.55 പോയിന്റ് (1.53 ശതമാനം) കയറി 11.303.3ൽ ക്ലോസ് ചെയ്തു.
ഓഹരികൾ ഉയർന്നു
01:10 PM Mar 04, 2020 | Deepika.com