70 രാജ്യങ്ങളിൽ കൊറോണ, യുഎസിൽ ആറു മരണം

12:36 PM Mar 04, 2020 | Deepika.com
ചൈനയിൽ കൊറോണയുടെ വ്യാപനത്തിൽ നേരിയ കുറവുണ്ടായപ്പോൾ മറ്റു രാജ്യങ്ങളിൽ വൈറസ് രോഗം ശക്തിപ്പെടുകയാണ്. അമേരിക്കയിൽ ഇതിനകം ആറു പേർ മരിച്ചു.

ആഗോളതലത്തിൽ മരണം 3100 ആയെന്നും രോഗബാധിതരുടെ എണ്ണം 90,000 കടന്നെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയിൽ ഇതിനകം മരിച്ചവരുടെ എണ്ണം 2943 ആയെങ്കിലും പുതിയ രോഗബാധിതരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറയുകയാണ്. ചൈനയിൽ ഇന്നലെ പുതുതായി രോഗം റിപ്പോർട്ട് ചെയ്തത് 125 പേർക്കു മാത്രമാണ്.

യുഎസിൽ ഫ്ലോറിഡയിലും വാഷിംഗ്ടൺ സ്റ്റേറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസിൽ രോഗബാധിതരുടെ എണ്ണം നൂറു കടന്നു. കലിഫോർണിയയും വാഷിംഗ്ടണും ഉൾപ്പെടെ 12 സ്റ്റേറ്റുകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈയാഴ്ച തന്നെ പത്തുലക്ഷം പേർക്ക് കൊറോണ പരിശോധന നടത്താൻ എഫ്ഡിഎ തീരുമാനിച്ചിട്ടുണ്ട്.

സീമ വർമയ്ക്കു ചുമതല

വൈറ്റ് ഹൗസ് കൊറോണ ടാസ്ക് ഫോഴ്സ് മേധാവിയായി ഇന്ത്യൻ വംശജ സീമാ വർമയെ നിയമിച്ചു.ദേശീയ ആരോഗ്യ നയ കൺസൽട്ടിംഗ് കന്പനി മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.


25 എംപിമാർക്ക് ഇറാനിൽ രോഗം

ഇതിനിടെ ഇറാനിൽ രോഗം അതിവേഗം പടരുകയാണ്. 77 പേർ മരിച്ചു. 25 എംപിമാർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തു. മൊത്തം രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിലധികമാണ്.
മൂന്നുലക്ഷം വരുന്ന സൈന്യത്തോട് കൊറോണരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ് നിർദേശിച്ചു. ഖമനയ്‌യെ ഉപദേശിക്കുന്ന എക്സ്പീഡിയൻസി കൗൺസിൽ അംഗം മുഹമ്മദ് മിർമുഹമ്മദാദി കഴിഞ്ഞദിവസം കൊറോണ ബാധിച്ചു മരിച്ചു. ആരോഗ്യമന്ത്രിയും വൈസ് പ്രസിഡന്‍റും ഉൾപ്പെടെയുള്ള ഏതാനും ഉന്നതനേതാക്കളും കൊറോണയ്ക്ക് ചികിത്സയിലാണ്.

ഇന്നലെ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ അംഗം ഇറാനിലെത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തു. കൊറോണ വ്യാപനം തടയുന്നതിന് 54,000 തടവുകാരെ ഇറാൻ വിട്ടയച്ചു.
ബ്രിട്ടനിൽ കൊറോണയെ നേരിടാൻ കർമപദ്ധതിക്കു രൂപം നൽകി. ആവശ്യമെങ്കിൽ സ്കൂളുകൾ അടച്ചിടാനും പൊതുപരിപാടികൾ കുറയ്ക്കാനും നടപടി എടുക്കും.ഇന്നലെവരെ 40 പേർക്കു രോഗം റിപ്പോർട്ട് ചെയ്തു.