ഇറാനിലെ കീസിൽ കുടുങ്ങിയ മലയാളി കൾ അടക്കമുള്ള വരെ നാട്ടിലെത്തിക്കാൻ നോർക്ക അധികൃതർക്കു നിർദേശം നൽകിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ വിവരം ശേഖരിക്കാനുള്ള ശ്രമം നടന്നുവരുന്നതായും വിമാന സർവീസെല്ലാം റദ്ദാക്കിയതിനാൽ അവരെ പെട്ടെന്നു നാട്ടിലെത്തിക്കുന്നതിനു കഴിയാത്ത സ്ഥിതിയുണ്ടെന്നും നോർക്ക അധികൃതർ അറിയിച്ചു. എല്ലാവർക്കും ഭക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിന് ആവശ്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
നാലുമാസം മുന്പാണ് മത്സ്യത്തൊഴിലാളികൾക്കുള്ള വീസയിൽ ഇവരിൽ ഭൂരിഭാഗവും ഇറാനിലെത്തിയത്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നായി 200 പേരുണ്ടെന്നാണു കണക്കാക്കുന്നത്. ഇവരെല്ലാം ഓരാഴ്ചയായി മുറിക്കുള്ളിലാണ്. തെരുവുകളെല്ലാം അടച്ചു. സമീപത്തെ ഒരു കടയിൽനിന്ന് ലഭിച്ച ഭക്ഷണ സാധനങ്ങളുപയോഗിച്ചാണ് ഇതുവരെ കഴിഞ്ഞതെന്നും അവർ പറയുന്നു.
ഇറാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും
02:42 PM Mar 02, 2020 | Deepika.com