കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 17 മലയാളികൾ അടക്കമുള്ള നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ ഇറാനിലെ കീസിൽ കുടുങ്ങി.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ മലയാളികൾ അടക്കമുള്ള മത്സ്യത്തൊഴിലാളികളെ ഇറാനിലെ ഇടുങ്ങിയ മുറികളിൽ അടച്ചിട്ടിരിക്കുകയാണ്. കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തിറരുതെന്നാണ് ഇവർക്ക് അധികൃതർ നൽകിയ നിർദേശം.
കൊറോണ ഭീഷണിയെത്തു ടർന്ന് ഇറാനിലെ തുറമുഖങ്ങൾ അടയ്ക്കുകയും ഇവർക്കു ജോലി ഇല്ലാതാവുകയും ചെയ്തതോടെ ഭക്ഷണം നൽകാൻപോലും ബോട്ടുടമകൾ തയാറാകുന്നില്ലെന്നാണു ബന്ധുക്കൾക്കു ലഭിച്ചിട്ടുള്ള സന്ദേശം. തിരുവനന്തപുരം പൊഴിയൂർ സ്വദേശിയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്.
അദ്ദേഹം ഉൾപ്പെടുന്ന കുടുസുമുറിയിൽ 23 പേരാണ് ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ തിങ്ങിപ്പാർക്കുന്നത്. ഇതിൽ 17 പേർ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ, വിഴിഞ്ഞം, അഞ്ചുതെങ്ങ്, ആനാട് മേഖലകളിൽനിന്നുള്ളവരാണ്. കീസിനു പുറമെ ഏഴിടങ്ങളിലായി ഇതുപോലുള്ള ചെറിയ മുറികളിൽ നൂറുകണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണെന്നാണു വിവരം.
17 മലയാളികൾ ഇറാനിൽ കുടുങ്ങി
02:39 PM Mar 02, 2020 | Deepika.com