കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയ്ക്ക് സമാപനം; കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച നേട്ടം

10:15 PM Mar 29, 2023 | Deepika.com
ന്യുഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെക്- ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ-2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു(കെഎസ് യുഎം) കീഴിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശ്രദ്ധേയ നേട്ടം.

സ്റ്റാര്‍ട്ടപ്പ് മിഷനും നെതര്‍ലാന്‍റ്സ്, റഷ്യ, യുകെ, അയര്‍ലന്‍റ്, പോളണ്ട്, സ്ലോവാക്യ എന്നീ വിദേശരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് എക്സപോയില്‍ തുടക്കമിട്ടു.

തിങ്കളാഴ്ച ഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ ആരംഭിച്ച മൂന്നു ദിവസത്തെ എക്സ്പോയില്‍ പങ്കെടുത്ത സ്റ്റാര്‍ട്ടപ്പുകളെ കാത്തിരുന്നത് വലിയ അവസരങ്ങളാണ്. എക്സപോ ബുധനാഴ്ച സമാപിച്ചു.

30 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് മിഷനെ പ്രതിനിധീകരിച്ച് എക്സ്പോയില്‍ പങ്കെടുത്തത്. 25 ഓളം നിക്ഷേപക ചര്‍ച്ചകള്‍ക്കും ബിസിനസിലേക്ക് എത്തിച്ചേക്കാവുന്ന 85 ഓളം ചര്‍ച്ചകള്‍ക്കും എക്സ്പോയില്‍ തുടക്കമായി.

കേരളത്തില്‍ വേരുകളുള്ള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ക്വാഡ്ലിയോ സ്റ്റാര്‍ട്ടപ്പിന് നേപ്പാളിലേക്ക് വിപണി വിപുലീകരിക്കുന്നതിനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

40 രാജ്യങ്ങളില്‍ നിന്നുള്ള 1,000 പങ്കാളികൾ, ഇന്ത്യയിലുടനീളമുള്ള 200-ലധികം സ്റ്റാര്‍ട്ടപ്പുകൾ, സര്‍ക്കാരില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നുമുള്ള 100 പ്രഭാഷകർ, 5000 ത്തിലധികം സന്ദര്‍ശകര്‍ തുടങ്ങിയവര്‍ എക്സ്പോയില്‍ പങ്കെടുത്തു.

വിവര സാങ്കേതികവിദ്യാ വ്യവസായമേഖലയിലെ (ഐസിടി) ഏറ്റവും പുതിയ ഉത്പന്നങ്ങളും ആശയങ്ങളും ഒരുമിച്ച് കൊണ്ടുവരാനും അവയെ പ്രദര്‍ശിപ്പിക്കാനും ഉപഭോക്താക്കളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുമുള്ള മികച്ച പ്ലാറ്റ്ഫോമുകളിലൊന്നാണിത്.

സാമ്പത്തിക സഹായവും പിന്തുണയും നല്‍കാന്‍ കഴിയുന്ന നിക്ഷേപകർ, വ്യവസായികള്‍, മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരുമായി ശൃംഖല സൃഷ്ടിക്കാനും ഐസിടി വ്യവസായത്തിലെ പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യകളും അടുത്തറിയാനും 5ജി, നിര്‍മ്മിതബുദ്ധി, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാനും എക്സ്പോ അവസരമൊരുക്കി.

വിപണി ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞ് അവ വികസിപ്പിക്കാനും അംഗീകാരവും വിശ്വാസ്യതയും നേടിയെടുക്കാനും എക്സ്പോയില്‍ പങ്കെടുത്തതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചറിയപ്പെടാനുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചറിയപ്പെടാനുള്ള അവസരം എക്സ്പോയിലൂടെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ പ്രവണതകളെയും മികച്ച സമ്പ്രദായങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ എന്നിവയും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.