കൊച്ചി മെട്രോയെ സിനിമേലെടുത്തൂട്ടാ...

10:26 AM Feb 27, 2018 | Deepika.com
കൊച്ചി മെട്രോ ഇനി സിനിമയിലും തിളങ്ങും. തെലുങ്കിലാണു മെട്രോയുടെ സിനിമാ തുടക്കം. രാജ് തരുണ്‍ എന്ന യുവതാരം നായകനാകുന്ന ലവർ എന്ന തെലുങ്ക് സിനിമയിലെ ഗാനരംഗം മെട്രോയിൽ ആദ്യമായി ചിത്രീകരിച്ചു. രണ്ടു മണിക്കൂറാണു ഷൂട്ടിംഗിനായി അനുവദിച്ചത്. മണിക്കൂറിന് ഒരു ലക്ഷം വച്ചു രണ്ടു ലക്ഷം രൂപ പ്രതിഫലവും കൈപ്പറ്റി.

മെട്രോയുടെ ഇടപ്പള്ളി സ്റ്റേഷനു മുന്നിലും പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള ഭാഗങ്ങളിലുമായിട്ടായിരുന്നു ഷൂട്ടിംഗ്. നായകൻ ആടിപ്പാടുന്ന രംഗങ്ങളാണു ഷൂട്ട് ചെയ്തത്. പരസ്യങ്ങളുടെ ചിത്രീകരണങ്ങൾക്കു കൊച്ചി മെട്രോ നേരത്തെ വേദിയായിരുന്നെങ്കിലും സിനിമാ ഷൂട്ടിംഗ് ഇതാദ്യമാണ്. രാജ് തരുണിനൊപ്പം റിദ്ദി കുമാറാണ് ലവറിൽ നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്നു കേരളമാണ്. ഫോർട്ടുകൊച്ചിയും തോപ്പുംപടിയും കുട്ടനാടുമെല്ലാം "ലവറി'ന്‍റെ അണിയറപ്രവർത്തകർ കാമറയിൽ പകർത്തിക്കഴിഞ്ഞു.

രാജ്യാന്തര നിലവാരം പുലർത്തുന്ന സംവിധാനങ്ങളുള്ള മെട്രോയിൽ ഷൂട്ടിംഗിന് അനുവാദം ചോദിച്ച് ഏറെപ്പേർ സമീപിക്കുന്നുണ്ടെന്നു മെട്രോ അധികൃതർ പറഞ്ഞു. മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് ഫീസ് ഈടാക്കുന്നത്. ഷൂട്ടിംഗിന് അനുമതി ലഭിക്കണമെങ്കിൽ പത്തു ദിവസം മുൻപെങ്കിലും അപേക്ഷ നൽകണം. കൂടാതെ, സെക്യൂരിറ്റി ഡെപ്പോസിറ്റായി നിശ്ചിതതുക നേരത്തെ അടയ്ക്കുകയും വേണം.