+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒട്ടുപാൽ, ചിരട്ടപ്പാൽ മോഷണം പെരുകി

നെന്മാറ: റബർ തോട്ടങ്ങളിൽ നിന്ന് ടാപ്പിംഗ് ചെയ്യുന്ന ദിവസം എടുത്തുമാറ്റുന്ന ഒട്ടുപാലും ചിരട്ടകളിൽ നിന്ന് താഴെയിടുന്ന ചിരട്ടപ്പാലും വ്യാപകമായി മോഷണം പോകുന്ന
ഒട്ടുപാൽ, ചിരട്ടപ്പാൽ മോഷണം പെരുകി
നെന്മാറ: റബർ തോട്ടങ്ങളിൽ നിന്ന് ടാപ്പിംഗ് ചെയ്യുന്ന ദിവസം എടുത്തുമാറ്റുന്ന ഒട്ടുപാലും ചിരട്ടകളിൽ നിന്ന് താഴെയിടുന്ന ചിരട്ടപ്പാലും വ്യാപകമായി മോഷണം പോകുന്നതായി പരാതി.
പോത്തുണ്ടി, മാട്ടായി, കോതശ്ശേരി, തളിപ്പാടം ഭാഗങ്ങളിൽ നിന്നാണ് മോഷണ പരാതികൾ ഉയരുന്നത്.

കഴിഞ്ഞവർഷവും മേഖലയിൽ വ്യാപകമായി മോഷണം നടന്നിരുന്നെങ്കിലും പോലീസിൽ പരാതി നൽകിയിരുന്നില്ല.

കഴിഞ്ഞദിവസം മാട്ടായിയിലെ സുലൈമാന്‍റെ തോട്ടത്തിൽ ഷെഡിനകത്ത് സൂക്ഷിച്ച ഒട്ടുപാലാണ് മോഷണം പോയത്. 4000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി കർഷകൻ പറഞ്ഞു.
സമീപത്തെ തോട്ടങ്ങളിൽ താൽക്കാലിക ഷെഡുകളിൽ സൂക്ഷിച്ച ഒട്ടുപാലുകളും മോഷണം പോയിട്ടുണ്ട്. റബർ വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് ഒട്ടുപാൽ മോഷണവും കനത്ത നഷ്ടം ഉണ്ടാക്കുന്നു.

തോട്ടങ്ങളിൽ ആളില്ലാത്ത വൈകുന്നേരങ്ങളിലാണ് മോഷണം നടക്കുന്നത്. ചെറു ചാക്കുകളിൽ സൂക്ഷിക്കുന്ന ഒട്ടുപാൽ മോഷ്ടാക്കൾ ചാക്ക് ഉൾപ്പെടെയാണ് എടുത്തുകൊണ്ടു പോകുന്നത്.
റബർ ഷീറ്റുകളിലെ പോലെ കർഷകന്‍റെ പേരോ അടയാളമോ ഒട്ടുപാലുകളിൽ ഇല്ലാത്തത് വ്യാപാരികളുടെ പക്കൽ നിന്നും മോഷണ വസ്തു കണ്ടെത്താൻ കഴിയുന്നില്ല.

കർഷകർ കൂട്ടത്തോടെ സമീപപ്രദേശങ്ങളിലെ റബർ വ്യാപാരികളെ മോഷണ വിവരം അറിയിച്ചിട്ടുണ്ട്. ചില വ്യാപാരികൾക്ക് മോഷണമുതൽ പകുതി വിലയ്ക്ക് ലഭിക്കുന്നതിനാൽ രഹസ്യമായി വാങ്ങുന്നത് മോഷ്ടാക്കളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കർഷകർ ആരോപിച്ചു. ഇത്തരത്തിലുള്ള പരാതിയിൽ ചില റബർ വ്യാപാരികളെ മുൻപ് പോലീസ് താക്കീത് നൽകിയിട്ടുണ്ട്.
റബർ കർഷകർ അല്ലാത്തവരും സ്ഥിരമായി റബർ വിൽക്കാൻ വരാത്തവരെയും നിരീക്ഷിക്കാനും കർഷകർ സംവിധാനം ഒരുക്കിയിട്ടുണ്ട്.

തോട്ടങ്ങളിൽ കാമറ സ്ഥാപിച്ചും അസമയങ്ങളിൽ തോട്ടങ്ങളിൽ കാണുന്നവരെ നിരീക്ഷിക്കാനും സംവിധാനം ഒരുക്കുകയാണ് കർഷകർ. റബർ ഉത്പാദക സംഘം അംഗങ്ങളുടെ സഹായത്തോടെ മോഷ്ടാക്കളെ കണ്ടെത്താൻ കർഷകർ പ്രത്യേക ജാഗ്രത ഗ്രൂപ്പുകൾ മേഖലയിൽ ഒരുക്കിയിട്ടുണ്ട്.