ന്യൂഡൽഹി: എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോകദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ കമ്മീഷൻ ഫോർ മൈഗ്രന്റ്സിന്റെ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറൻസുമായി സഹകരിച്ച് ഡൽഹി അതിരൂപത ഡൽഹി ആർച്ച് ബിഷപ്പ് ഹൗസിലെ കമ്മ്യൂണിറ്റി സെന്ററിൽ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോകദിനം അനുസ്മരിച്ചു. സെപ്റ്റംബർ 25 ഞായറാഴ്ച നടന്ന ലോകദിനത്തിൽ 200 ഓളം കുടിയേറ്റക്കാരും 20 അഭയാർഥികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
സഭയിലെ കുടിയേറ്റക്കാരെയും അഭയാർഥികളെയും പരിപാലിക്കേണ്ടതിന്റെ ഈ ദിനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു ഒത്തുചേരലും വിശുദ്ധ കുർബാനയും. രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്ക് കുടിയേറ്റക്കാരുടെ സംഭാവനകളെ ഈ ദിവസം ആദരിച്ചു. അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പൊതു അവബോധവും പിന്തുണയും, ജീവിതത്തിന്റെ എല്ലാ പ്രതിബന്ധങ്ങളോടും പോരാടാനുള്ള അവരുടെ ശക്തിയും ധൈര്യവും അത് ഓർമ്മിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
രൂപതാ പാസ്റ്ററൽ കൗണ്‍സിൽ, സെക്രട്ടറി. ഡോ. ഡെയ്സി പന്ന തുടക്കത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ദിവസത്തിന്റെ പ്രാധാന്യവും മാർപ്പാപ്പയുടെ സന്ദേശവും പ്രസ്താവിച്ചു.
ആർച്ച് ബിഷപ്പ് അനിൽ ജെ.ടി. കൂട്ടോ ജനങ്ങളെ വിശുദ്ധ കുർബാനയിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു. കുടിയേറ്റ ജനസംഖ്യയിൽ ഡൽഹി രണ്ടാം സ്ഥാനത്തുള്ളതിനാൽ രൂപത ഒരു കുടിയേറ്റ രൂപതയാണ്; രൂപതയ്ക്ക് അതിൽ പങ്കുണ്ട്. എല്ലാ കുടിയേറ്റക്കാരെയും അഭയാർഥികളെയും അവരുടെ ആത്മീയ പോഷണത്തിനായി സ്വാഗതം ചെയ്യുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന അതിദാരിദ്യ്രത്തിൽ കഴിയുന്ന പാവങ്ങളുമായി അദ്ദേഹം തന്റെ ആശങ്ക പ്രകടിപ്പിച്ചു. പകർച്ചവ്യാധി കാലത്ത് കുടിയേറ്റക്കാരുടെ ദുരവസ്ഥ അദ്ദേഹം അനുസ്മരിച്ചു. സഭ കുടിയേറ്റക്കാർക്കൊപ്പം നിൽക്കുകയും അവരുടെ അടിയന്തര ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
അഭയാർഥി സമൂഹത്തോടൊപ്പം ഡൽഹി അതിരൂപതയിൽ ലോകദിനം ആചരിച്ചു
12:14 AM Sep 27, 2022 | Deepika.com