പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും ആളം ദ്വീപിനെയും ബന്ധിപ്പിക്കുന്നതിനായി പൊന്നാനി ബിയ്യം കായലിന് കുറുകെ നിർമിച്ച ആളം പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
പതിറ്റാണ്ടുകളായി മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം പുറംലോകവുമായി ബന്ധം സാധ്യമാകാതിരുന്ന മാറഞ്ചേരി ആളം ദ്വീപിലുള്ളവർക്ക് ഇനി പാലത്തിലൂടെ സുഗമമായി യാത്ര ചെയ്യാനാകും.
സംസ്ഥാനത്ത് രണ്ടു വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. നിലവിൽ 58 പാലങ്ങൾ നിർമാണ പ്രവൃത്തി പൂർത്തിയാക്കി. സംസ്ഥാനത്ത് 108 പാലങ്ങളുടെ നിർമാണം നടന്നു വരികയാണ്. എട്ടെണ്ണം അന്തിമ ഘട്ടത്തിലാണ്. പാലങ്ങളെ സൗന്ദര്യവത്ക്കരിക്കുന്ന പ്രവൃത്തിക്ക് കൂടി സർക്കാർ നേതൃത്വം നൽകുകയാണ്. ഇത്തരത്തിൽ സമയബന്ധിതമായി പാലങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പാലം നിർമാണത്തിനായി ഭൂമി വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ സി. റിജോറിന്ന റിപ്പോർട്ട് അവതരിപ്പിച്ചു.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന, വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ, പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം കെ.സി ശിഹാബ്, മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം റെജുല ആലുങ്ങൽ, പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) ഉത്തര മേഖല സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി ജ്യോതി, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടര മീറ്റർ വീതിയിൽ നടപ്പാതയടക്കം ഏഴര മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലുമാണ് പുതിയ പാലം പണികഴിപ്പിച്ചത്. കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 607 മീറ്ററും ദ്വീപ് ഭാഗത്തേക്ക് 137 മീറ്ററിലും സമീപന റോഡും നിർമിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളായി മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം പുറംലോകവുമായി ബന്ധം സാധ്യമാകാതിരുന്ന മാറഞ്ചേരി ആളം ദ്വീപിലുള്ളവർക്ക് ഇനി പാലത്തിലൂടെ സുഗമമായി യാത്ര ചെയ്യാനാകും.
സംസ്ഥാനത്ത് രണ്ടു വർഷത്തിനുള്ളിൽ 50 പാലങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു. നിലവിൽ 58 പാലങ്ങൾ നിർമാണ പ്രവൃത്തി പൂർത്തിയാക്കി. സംസ്ഥാനത്ത് 108 പാലങ്ങളുടെ നിർമാണം നടന്നു വരികയാണ്. എട്ടെണ്ണം അന്തിമ ഘട്ടത്തിലാണ്. പാലങ്ങളെ സൗന്ദര്യവത്ക്കരിക്കുന്ന പ്രവൃത്തിക്ക് കൂടി സർക്കാർ നേതൃത്വം നൽകുകയാണ്. ഇത്തരത്തിൽ സമയബന്ധിതമായി പാലങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പാലം നിർമാണത്തിനായി ഭൂമി വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ സി. റിജോറിന്ന റിപ്പോർട്ട് അവതരിപ്പിച്ചു.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന, വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ, പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം കെ.സി ശിഹാബ്, മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം റെജുല ആലുങ്ങൽ, പൊതുമരാമത്ത് (പാലങ്ങൾ വിഭാഗം) ഉത്തര മേഖല സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജി ജ്യോതി, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടര മീറ്റർ വീതിയിൽ നടപ്പാതയടക്കം ഏഴര മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലുമാണ് പുതിയ പാലം പണികഴിപ്പിച്ചത്. കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 607 മീറ്ററും ദ്വീപ് ഭാഗത്തേക്ക് 137 മീറ്ററിലും സമീപന റോഡും നിർമിച്ചിട്ടുണ്ട്.