തൊടുപുഴ: ചാന്പ്യൻഷിപ്പിനിടെ ദേശീയ ഹാൻഡ് ബോൾ താരത്തെ മർദിച്ചെന്ന പരാതിയിൽ കോച്ചിനും മാനേജർമാർക്കുമെതിരേ കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും ഇന്ത്യൻ ഹാൻഡ്ബോൾ താരവുമായ ആദിത്യനാണ് (17) മർദനമേറ്റത്.
തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ച് നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർക്കെതിരേയാണ് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആദിത്യനും പിതാവും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. തിരുവനന്തപുരം നേമം എഎസ് നിവാസിൽ രാജീവിന്റെ മകനായ ആദിത്യൻ കൊല്ലം ആർക്കന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.
കഴിഞ്ഞ മേയ് 12ന് തൊടുപുഴയ്ക്കു സമീപത്തെ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മിനി ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടിയാണ് ആദിത്യൻ മത്സരത്തിനെത്തിയത്. ചാന്പ്യൻഷിപ്പിനിടെ കൊല്ലം ജില്ലാ ടീം കോച്ചിന്റെ അഭ്യർഥന പ്രകാരം ആദിത്യൻ ഇവർക്ക് പരിശീലനം നൽകി.
പിന്നീടുള്ള മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം പരാജയപ്പെടുത്തുകയും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതോടെ തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ചായ നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർ പ്രകോപിതരായി ആദിത്യനോട് തട്ടിക്കയറുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആളുകളുടെ മുന്നിൽ വച്ച് ജഴ്സി വലിച്ചുകീറുകയും മർദിക്കുകയുമായിരുന്നു.
പിന്നീട് തിരുവനന്തപുരത്തിന് മടങ്ങിയ ആദിത്യൻ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡെറാഡൂണിൽ നടക്കുന്ന ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയി. തിരികെയെത്തിയതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു തൊടുപുഴ പോലീസിനു കൈമാറി.
പ്രാഥമിക അന്വേഷണത്തിൽ മർദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധുബാബു പറഞ്ഞു. ടീം മാനേജരായ സുധീർ കോച്ച് നിഖിലിന്റെ പിതാവും ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറിയുമാണ്. മുൻ ഇന്ത്യൻ താരമാണ് മറ്റൊരു മാനേജരായ ശിവപ്രസാദ്.
തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ച് നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർക്കെതിരേയാണ് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആദിത്യനും പിതാവും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. തിരുവനന്തപുരം നേമം എഎസ് നിവാസിൽ രാജീവിന്റെ മകനായ ആദിത്യൻ കൊല്ലം ആർക്കന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.
കഴിഞ്ഞ മേയ് 12ന് തൊടുപുഴയ്ക്കു സമീപത്തെ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മിനി ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടിയാണ് ആദിത്യൻ മത്സരത്തിനെത്തിയത്. ചാന്പ്യൻഷിപ്പിനിടെ കൊല്ലം ജില്ലാ ടീം കോച്ചിന്റെ അഭ്യർഥന പ്രകാരം ആദിത്യൻ ഇവർക്ക് പരിശീലനം നൽകി.
പിന്നീടുള്ള മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം പരാജയപ്പെടുത്തുകയും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതോടെ തിരുവനന്തപുരം ജില്ലാ ടീമിന്റെ കോച്ചായ നിഖിൽ, മാനേജർമാരായ ശിവപ്രസാദ്, സുധീർ എന്നിവർ പ്രകോപിതരായി ആദിത്യനോട് തട്ടിക്കയറുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആളുകളുടെ മുന്നിൽ വച്ച് ജഴ്സി വലിച്ചുകീറുകയും മർദിക്കുകയുമായിരുന്നു.
പിന്നീട് തിരുവനന്തപുരത്തിന് മടങ്ങിയ ആദിത്യൻ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഡെറാഡൂണിൽ നടക്കുന്ന ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയി. തിരികെയെത്തിയതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു തൊടുപുഴ പോലീസിനു കൈമാറി.
പ്രാഥമിക അന്വേഷണത്തിൽ മർദനം നടന്നതായി വ്യക്തമായെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധുബാബു പറഞ്ഞു. ടീം മാനേജരായ സുധീർ കോച്ച് നിഖിലിന്റെ പിതാവും ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറിയുമാണ്. മുൻ ഇന്ത്യൻ താരമാണ് മറ്റൊരു മാനേജരായ ശിവപ്രസാദ്.