കയ്പമംഗലം: എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളുടെ കാർഷിക വികസനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച ചിറയ്ക്കൽ - ചെറുപുഴ പദ്ധതി അവസാന ഘട്ടത്തിൽ. ടണൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. അരക്കിലോമീറ്റർ കനാലിന്റെ പണിയും, കൂത്തുമാക്കൽ കെ എല്ഡിസി കനാലിനു സമീപത്തും കോഴിത്തുന്പിലുമുള്ള കിണറുകളുടെ നിർമാണവും പൂർത്തിയായി. വെള്ളം കടത്തിവിടാൻ 90 മീറ്റർ നീളത്തിൽ രണ്ടടിയുള്ള പൈപ്പ് പുഴയിൽ സ്ഥാപിക്കുന്ന പ്രവൃത്തികളാണിപ്പോൾ നടക്കുന്നത്. 7.5 കിമീ വരുന്ന തോട് ആഴംകൂട്ടി ശുചീകരിക്കാനുള്ള ശ്രമവും നടക്കുന്നു. ഇനി പന്പ് ഹൗസ് നിർമിക്കണം. നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇ.ടി. ടൈസണ് എംഎൽഎയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
ആറുവർഷം മുന്പ് ആരംഭിച്ച പദ്ധതി കഴിഞ്ഞവർഷമാണു പുനരാരംഭിച്ചത്. എടത്തിരുത്തി- കയ്പമംഗലം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചിറക്കൽ - ചെറുപുഴ തോടുവഴി ശുദ്ധജലം പ്രവഹിപ്പിച്ച് ഇരു പഞ്ചായത്തുകളിലേയും കുടിനീർ ക്ഷാമവും കൃഷി, ജലസേചന പ്രശ്നങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ കയ്പമംഗലം എംഎൽഎ ആയിരിക്കുന്പോൾ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.8 കോടി രൂപ ഉപയോഗിച്ചാണു പദ്ധതി ആരംഭിച്ചതെങ്കിലും കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തെത്തുടർന്നു പാതിവഴിയിൽ ഉപേക്ഷിച്ചു. കരാറുകാരൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ പദ്ധതി വീണ്ടും നീണ്ടു. പിന്നീട് ഇ.ടി. ടൈസണ് മുൻകൈയെടുത്തു പദ്ധതി പൂർത്തിയാക്കാൻ നടപടിയെടുക്കുകയായിരുന്നു.
ആറുവർഷം മുന്പ് ആരംഭിച്ച പദ്ധതി കഴിഞ്ഞവർഷമാണു പുനരാരംഭിച്ചത്. എടത്തിരുത്തി- കയ്പമംഗലം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ചിറക്കൽ - ചെറുപുഴ തോടുവഴി ശുദ്ധജലം പ്രവഹിപ്പിച്ച് ഇരു പഞ്ചായത്തുകളിലേയും കുടിനീർ ക്ഷാമവും കൃഷി, ജലസേചന പ്രശ്നങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ കയ്പമംഗലം എംഎൽഎ ആയിരിക്കുന്പോൾ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.8 കോടി രൂപ ഉപയോഗിച്ചാണു പദ്ധതി ആരംഭിച്ചതെങ്കിലും കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തെത്തുടർന്നു പാതിവഴിയിൽ ഉപേക്ഷിച്ചു. കരാറുകാരൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ പദ്ധതി വീണ്ടും നീണ്ടു. പിന്നീട് ഇ.ടി. ടൈസണ് മുൻകൈയെടുത്തു പദ്ധതി പൂർത്തിയാക്കാൻ നടപടിയെടുക്കുകയായിരുന്നു.