തൃശൂർ: ദേശീയപാതയിലെ അപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനായി പട്ടിക്കാട് വാണിയന്‍പാറയിൽ എമർജൻസി ഓപ്പറേഷൻ സെന്ററായി ഫയർ സ്റ്റേഷൻ അനുവദിക്കുമെന്ന് മന്ത്രി കെ. രാജൻ. തൃശൂർ ഫയർഫോഴ്സിന് പുതുതായി അനുവദിച്ച മൊബൈൽ ടാങ്കർ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എമർജൻസി ഓപ്പറേഷൻ സെന്ററിനായി പ്ലാൻ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു. അധികമായി വരുന്ന തുക കണ്ടെത്തും. പാലിയേക്കര മുതൽ വാണിയന്പാറ വരെ നിരീക്ഷണകാമറകൾ സ്ഥാപിക്കാനായി 2.18 കോടി രൂപ റോഡ് സേഫ്റ്റി അഥോറിറ്റിയിൽനിന്ന് അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. കാലങ്ങളായി ഹൈവേയിൽ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
മേയർ എം.കെ വർഗീസ്, കൗണ്‍സിലർ സിന്ധു ചാക്കോള, ജില്ലാ ഫയർ ഓഫീസർ എം.എസ്. സുബി, സ്റ്റേഷൻ ഓഫീസർ കെ.യു. വിജയകുമാർ, സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഴയ വാഹനങ്ങളിൽ 4,500 ലിറ്ററിന്റെ വാട്ടർ ടാങ്ക് കപ്പാസിറ്റിയാണുണ്ടായിരുന്നത്. പുതുതായി എത്തിയ ടാങ്കറിൽ 5,000 ലിറ്റർ വെള്ളം ഉൾക്കൊള്ളും. കൂടാതെ ആളുകളെയും മൃഗങ്ങളെയും കിണറ്റിൽ നിന്നു സുരക്ഷിതമായി കരയ്ക്ക് കയറ്റുവാൻ റെസ്ക്യൂ നെറ്റ്, വിവിധ തരം അഗ്നിശമന രക്ഷാ ഉപകരണങ്ങൾ എന്നിവയും പുതിയ വാഹനത്തിന്റെ പ്രത്യേകതകളാണ്.
മേയർ എം.കെ വർഗീസ്, കൗണ്‍സിലർ സിന്ധു ചാക്കോള, ജില്ലാ ഫയർ ഓഫീസർ എം.എസ്. സുബി, സ്റ്റേഷൻ ഓഫീസർ കെ.യു. വിജയകുമാർ, സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഴയ വാഹനങ്ങളിൽ 4,500 ലിറ്ററിന്റെ വാട്ടർ ടാങ്ക് കപ്പാസിറ്റിയാണുണ്ടായിരുന്നത്. പുതുതായി എത്തിയ ടാങ്കറിൽ 5,000 ലിറ്റർ വെള്ളം ഉൾക്കൊള്ളും. കൂടാതെ ആളുകളെയും മൃഗങ്ങളെയും കിണറ്റിൽ നിന്നു സുരക്ഷിതമായി കരയ്ക്ക് കയറ്റുവാൻ റെസ്ക്യൂ നെറ്റ്, വിവിധ തരം അഗ്നിശമന രക്ഷാ ഉപകരണങ്ങൾ എന്നിവയും പുതിയ വാഹനത്തിന്റെ പ്രത്യേകതകളാണ്.